Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് അധീന കശ്മീരില്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ സജീവം; ചെറിയ ബാച്ചുകള്‍, വന്‍ ടെക്നോളജി സുരക്ഷ

ഓപ്പറേഷൻ സിന്ദൂറിനുശേഷം, പാക് അധീന കശ്മീരില്‍ വീണ്ടും ഭീകരര്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പാകിസ്ഥാൻ രഹസ്യമായി പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. അതായത് ഭീകരരെ ഇന്ത്യയിലേക്ക് രഹസ്യമായി പറഞ്ഞയക്കുന്ന പഴയ തന്ത്രം പാകിസ്ഥാന്‍ കൈവിടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2025, 06:14 pm IST
in India
ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ)

ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ)

ന്യൂദല്‍ഹി: ഓപ്പറേഷൻ സിന്ദൂറിനുശേഷം, പാക് അധീന കശ്മീരില്‍ വീണ്ടും ഭീകരര്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പാകിസ്ഥാൻ രഹസ്യമായി പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. അതായത് ഭീകരരെ ഇന്ത്യയിലേക്ക് രഹസ്യമായി പറഞ്ഞയക്കുന്ന പഴയ തന്ത്രം പാകിസ്ഥാന്‍ കൈവിടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പിഒകെ) തീവ്രവാദ പരിശീലന ക്യാമ്പുകൾക്ക് വന്‍നാശനഷ്ടം വരുത്തിയിരുന്നു. ഈ ഭീകരക്യാമ്പുകളെല്ലാം പാകിസ്ഥാന്‍ പുനർനിർമ്മിക്കുകയാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, നേരത്തെ 70–80 ഭീകരര്‍ക്ക് ഒന്നിച്ച് പരിശീലനം നൽകുന്ന മുൻ രീതി പാകിസ്ഥാന്‍ മാറ്റി. പകരം 20–30 ഭീകരരുടെ ചെറിയ ബാച്ചുകള്‍ക്ക് പരിശീലനം നല്‍കുകയാണ്. ഇതാവുമ്പോള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ബോംബാക്രമണമോ, മിസൈല്‍ ആക്രമണമോ, ഡ്രോണ്‍ ആക്രമണമോ ഉണ്ടായാല്‍ പോലും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പാകിസ്ഥാന്റെ ഈ പുതിയ സംവിധാനം. മാത്രമല്ല ഇന്ത്യയുടെ ഉപഗ്രഹസംവിധാനങ്ങള്‍ക്കോ റഡാര്‍ സംവിധാനങ്ങള്‍ക്കോ ഡ്രോണുകള്‍ക്കോ അടയാളപ്പെടുത്താന്‍ കഴിയാത്ത വിധം അതീവ രഹസ്യമായിട്ടായിരിക്കും ഈ ഭീകരക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. പിടിക്കപ്പെടാതിരിക്കാന്‍, ഭീകരപരിശീലനക്യാമ്പുകള്‍ക്ക് ചുറ്റും റഡാര്‍ കണ്ണുകളെ മറയ്‌ക്കാനുള്ള ആധുനിക സംവിധാനങ്ങളും സാറ്റലൈറ്റ് സിഗ്നേച്ചര്‍ മാസ്കിങ്ങുകളും തെര്‍മല്‍ മാസ്കിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കും.

കാടുകളും ചെറിയ പർവതങ്ങളും കൊണ്ട് ചുറ്റപ്പെട്ടതും തീവ്രവാദികളെ ഒളിപ്പിച്ച് വളരെക്കാലം സൂക്ഷിക്കാൻ എളുപ്പമുള്ളതുമായ സ്ഥലങ്ങള്‍ ആണ് പാക് ചാരസംഘടനയായ ഐഎസ്‌ഐ പുതിയ ഭീകര പരിശീലന കേന്ദ്രങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭീകരപരിശീലനം നടക്കുന്ന പാക് അധീന കശ്മീരിലെ അത്മുക്കം, സര്‍ദി, ലിപ, കൊട് ളി, കഹുത, ജന്‍കോട്ടെ, ചമന്‍കോട്ട് എന്നീ പ്രദേശങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ജെയിഷ് എ മുഹമ്മദ്, ലഷ്കര്‍ എ ത്വയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകരസംഘടനകളുടെ കമാന്‍ഡര്‍മാരെയാണ് ഇവിടെ പരിശീലനങ്ങള്‍ക്കായി ഐഎസ് ഐ കൊണ്ടുവരുന്നത്. ഇവിടെ ഇപ്പോള്‍ പാക് കമാന്‍ഡര്‍മാര്‍ മാത്രമല്ല, കശ്മീരില്‍ നിന്നുള്ള ഭീകരരും ഈ ക്യാമ്പുകളുടെ ചുമതല വഹിക്കുന്നുണ്ട്.

പാകിസ്ഥാന്റെ ഭീകരശൃംഖലകള്‍ക്ക് തലപൊക്കാനാവാത്ത വിധം പരിക്കേല്‍പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു എന്ന് കരുതുന്നതിനിടെയാണ് ആഴ്ചകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ അധീന കശ്മീരിലെ ഭീകരവാദക്യാമ്പുകള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നത്. അതേ സമയം, ഇന്ത്യയുടെ പ്രതിരോധ സേനയും രഹസ്യാന്വേഷണ ഏജന്‍സികളും ഇതേക്കുറിച്ച് ബോധവാന്മാരാണ്. ഈ സംഭവവികാസങ്ങളെക്കുറിച്ച് പരമാവധി രഹസ്യവിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. സാങ്കേതിക രഹസ്യവിവരങ്ങളും ശേഖരിക്കുന്നുണ്ട്.

ജൂലായ് മൂന്നിന് അമര്‍നാഥ് യാത്ര ആരംഭിക്കുകയാണ്. ഏപ്രില്‍ 22ന് പഹല്‍ ഗാമില്‍ 26 പേരെ കൊല ചെയ്ത ഭീകരാക്രമണത്തിന്റെ ഓര്‍മ്മകള്‍ ഉണങ്ങുന്നതിന് മുന്‍പാണ് അമര്‍നാഥ് യാത്രയ്‌ക്ക് തുടക്കമാകുന്നത്. ഇക്കുറി കൂടുതല്‍ സുരക്ഷാസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. എന്തായാലും പുതിയ വിവരങ്ങള്‍ പറയുന്നത് പാകിസ്ഥാന്റെ ഭീകരപരിശീലന ക്യാമ്പുകള്‍ വീണ്ടും സജീവമാകുന്നു എന്ന് തന്നെയാണ്. ഒരു പക്ഷെ കുറെക്കൂടി രഹസ്യമായിട്ടാണ് അവ ഇക്കുറി പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രം.

2025 ജൂൺ 28 ശനിയാഴ്ച ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്‌ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ) ഫോട്ടോ ശ്രീനഗർ:

 

 

 

 

 

Tags: pakistanBSFKashmirpak occupied kashmirPOKTerrorist training camp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

World

കാബൂളിലെ ആശുപത്രിയിൽ പാകിസ്താന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.