മോസ്കോ: പുതിയൊരു സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പറഞ്ഞതിനു പിന്നാലെ യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണത്തിന് ഉെ്രകെന് ഇരയായി. ഒറ്റരാത്രി ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും റഷ്യ വിക്ഷേപിച്ചു. ആക്രമണത്തില്‍ എഫ്-16 യുദ്ധവിമാനം തകര്‍ന്നുവീഴുകയും പൈലറ്റ് മരിക്കുകയും ചെയ്തു. അതേസമയം 249 ഡ്രോണുകളും മിസൈലുകളും തങ്ങള്‍ വെടിവച്ചു വീഴ്ത്തിയെന്ന് ഉക്രൈന് അറിയിച്ചു.
റഷ്യയുടെ ‘ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു ഇതെന്ന് ‘ ഉക്രെയ്ന് വ്യോമസേനയുടെ കമ്മ്യൂണിക്കേഷന്‍സ് മേധാവി യൂറി ഇഹ്നാത്ത് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. പടിഞ്ഞാറന്‍ ഉക്രെയ്നിലാണ് മുഖ്യമായും ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: