Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2025, 11:54 am IST
in Kerala

തിരുവനന്തപുരം: പൂക്കോട് സര്‍വകലാശാലയില്‍ റാഗിങിന് ഇരയായി മരിച്ച സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോട് പിണറായി സര്‍ക്കാര്‍ ഇപ്പോഴും വൈരാഗ്യം തീര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാതെ പൂഴ്‌ത്തിവയ്‌ക്കുകയാണ്. പണം നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ ഹെക്കോടതിയെ സമീപിച്ചു. സിപിഎം അന്നൊഴുക്കിയത് മുതലക്കണ്ണീരാണെന്നും സന്ദീപ് വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.

പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസം മുമ്പ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം ആറ് ആഴ്ചയ്‌ക്കുള്ളില്‍ നല്‍കണമെന്ന് ദേശീയമനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അത് പൂഴ്‌ത്തി. ഇതോടെ എട്ട് ശതമാനം പലിയടക്കം നഷ്ടപരിഹാരം നല്‍കാന്‍ മുനഷ്യാവകാശ കമ്മീഷന്‍ വീണ്ടും നിര്‍ദ്ദേശിച്ചു. എന്നാല്‍ അതും അനുസരിച്ചില്ല. ഇതോടെ പണം നല്‍കിയ രേഖകളുമായി ജൂലൈ 10ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതും പണം നല്‍കുന്നതും തടയാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവത്തിന്റെ ഇരയെ ഇപ്പോഴും പിണറായി സര്‍ക്കാര്‍ വേട്ടയാടുകയാണ്. എസ്എഫ്‌ഐക്കാര്‍ പ്രതികളായതിനാല്‍ പോലീസ് അന്വേഷണം അട്ടിമറിച്ചും പ്രതികള്‍ക്ക് പഠനത്തിന് അവസരം നല്‍കിയും വൈരാഗ്യം തീര്‍ക്കുകയാണ്. ട്രെയിനിലെ സീറ്റ് തര്‍ക്കത്തില്‍ കൊല്ലപ്പെട്ട ജുനൈദിന് 10 ലക്ഷവും തുര്‍ക്കിക്ക് സഹായവും നല്‍കിയത് ഉള്‍പ്പെടെ കേരളവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ക്കുപോലും ധൂര്‍ത്ത് നടത്തുന്ന സര്‍ക്കാരാണിത്. എന്നിട്ടും മനുഷ്യ മനസാക്ഷിയെ ഏറെ വേദനിച്ച സംഭവത്തില്‍ പണം നല്‍കാന്‍ മടിയെന്തെന്ന് വ്യക്തമാക്കണം. ഭരണഘടന അനുശാസിക്കുന്ന നീതി കുടുംബത്തിന് നിഷേധിക്കുകയാണ്. ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാനുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം. കുടുംബത്തിന് പണം നല്‍കി മനഷ്യാവകാശ കമ്മീഷന് മുന്നില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതിലെ മാനക്കേടില്‍ നിന്നും രക്ഷിക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

സൂംബാ വിവാദം കേരളത്തെ 14-ാം നൂറ്റാണ്ടിലേക്ക് നടത്താനുള്ള ശ്രമമാണ്. ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന അഭിപ്രായം ബിജെപിക്കില്ല. ആണിനെയും പെണ്ണിനെയും മറകെട്ടിയിരുത്തി സമ്മേളനം നടത്തിയവരാണ് എസ്എഫ്‌ഐ. സിപിഎം മതമൗലികവാദികള്‍ക്ക് കീഴ്‌പെട്ടവിവരം മന്ത്രി വി. ശിവന്‍കുട്ടിക്ക് അറിവില്ലാത്തതാകാം വിവാദത്തിന് കാരണം. സിപിഎമ്മിന്റെ വാദത്തില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് തോന്നുന്നില്ല. ബിജെപി കോര്‍ കമ്മറ്റി വാര്‍ത്തകള്‍ മാധ്യമങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സന്ദീപ് പറഞ്ഞു.

Tags: Kerala GovernmentSiddharth's ragging deathcompensation hoarded
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.