ന്യൂദൽഹി : യൂറോപ്യൻ രാജ്യങ്ങൾ ഇന്ന് വലിയ കുടിയേറ്റ പ്രതിസന്ധി നേരിടുന്നു. മുസ്ലീങ്ങൾക്ക് വലിയ തോതിൽ അഭയം നൽകിയ ഈ രാജ്യങ്ങൾ നിലവിൽ ഇസ്ലാമികവൽക്കരണത്തിന്റെ പിടിയിലാണ്. ഇവിടെ ഇസ്ലാമിന്റെ പേരിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇതുമൂലം പല രാജ്യങ്ങളിലും മുസ്ലീങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണിപ്പോൾ പോളണ്ട് .
X-ൽ വൈറലാകുന്ന പോസ്റ്റുകളിൽ ആളുകൾ പ്രതിഷേധിക്കുന്നതായി കാണിക്കുന്നു. ആളുകൾ വലിയ ബാനറുകൾ കൈകളിൽ പിടിച്ചുകൊണ്ട് പ്രതിഷേധിക്കുന്നത് കാണാം. ഈ ബാനറുകളിൽ , മുസ്ലീങ്ങളെയും മുഹമ്മദീയരെയും പോളണ്ടിലേക്ക് സ്വാഗതം ചെയ്യുന്നില്ല , സ്റ്റോപ്പ് ഇസ്ലാം എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്.
ക്രിസ്തുമതം പിന്തുടരുന്ന ആളുകളാണ് പോളണ്ടിൽ താമസിക്കുന്നത്. അവരിൽ ഭൂരിഭാഗവും റോമൻ കത്തോലിക്കാ സഭയുടെ സ്വാധീനത്തിലാണ്.പോളണ്ടിലെ മുസ്ലീം ജനസംഖ്യ ഏകദേശം 0.1 ശതമാനമാണ് . ഈ കുടിയേറ്റക്കാർ ചെയ്യുന്ന കുറ്റകൃത്യങ്ങളാണ് ഈ രാജ്യത്തെ പ്രശ്നങ്ങളിലാക്കുന്നത് .സർവേകൾ പ്രകാരം, ഭൂരിഭാഗം ജനങ്ങളും ഇസ്ലാമിനെ അവരുടെ സാംസ്കാരിക പൈതൃകത്തിന് ഭീഷണിയായി കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: