ന്യൂദല്‍ഹി: ആക്‌സിയം 4 ദൗത്യസംഘത്തിലെ ഭാരത വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ബഹിരാകാശത്തെത്തിയത് ടാര്‍ഡിഗ്രേഡ് എന്ന സൂക്ഷ്മ ജീവിയെയും കൂട്ടി. വാട്ടര്‍ ബെയര്‍ അല്ലെങ്കില്‍ മോസ് പിഗ്‌ലേട്ട് എന്നറിയപ്പെടുന്ന ഇത് ബഹിരാകാശത്ത് എങ്ങനെ അതിജീവിക്കുന്നെന്ന് ഗവേഷണം നടത്തും.
ബഹിരാകാശത്തെ വികിരണത്തിന്റെ നൂറു മടങ്ങു തീവ്രതയെ നേരിടാന്‍ ടാര്‍ഡിഗ്രേഡിനു സാധിക്കും. മൈനസ് 200 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 150 ഡിഗ്രി സെല്‍ഷ്യസ് തണുപ്പു വരെ സഹിക്കും. ഭക്ഷണമില്ലാതെയും 30 വര്‍ഷം ജീവിക്കും. സീറോ ഗ്രാവിറ്റി, റേഡിയേഷന്‍, ബഹിരാകാശത്തെ ശൂന്യത തുടങ്ങിയ സാഹചര്യങ്ങളില്‍ ടാര്‍ഡിഗ്രേഡ് എങ്ങനെ അതിജീവിക്കുന്നെന്ന് ശുഭാംശുവും സംഘവും പഠിക്കും. ഇതിന്റെ ജൈവ സവിശേഷതകളുടെ പഠനം ബഹിരാകാശത്തെ മനുഷ്യജീവിതം സംബന്ധിച്ച ഗവേഷണത്തിനു സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: