തിരുവനന്തപുരം: അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ക്ഷേത്രങ്ങളില്‍ അന്നദാനം മതിയെന്നും നടത്തണമെന്നുണ്ടെങ്കില്‍തന്നെ സ്വന്തം നിലയ്‌ക്ക് പണം കണ്ടെത്തണമെന്നും നിര്‍ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ അന്നദാനം നടത്താന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താം. ദേവസ്വം ബോര്‍ഡ് ഇതിനായി പണം അനുവദിക്കില്ല. ശബരിമലയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് അടുത്തകാലം വരെ മറ്റു ക്ഷേത്രങ്ങളില്‍ അന്നദാനം നടത്തിയിരുന്നത്. ക്ഷേത്രങ്ങളില്‍ വാര്‍ഷിക വരുമാനത്തിന്റെ 50 ശതമാനത്തിലേറെ തുക അന്നദാനത്തിന് മാത്രമായി ചെലവഴിക്കേണ്ടി വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം മേലില്‍ അതു തുടരാനാവില്ലെന്നാണ് ബോര്‍ഡ് പറയുന്നത്. ക്ഷേത്ര ഉപദേശക സമിതിക്ക് വ്യക്തികളെയും സ്ഥാപനങ്ങളെയും ആശ്രയിച്ച് അന്നദാനം നടത്താം. എന്നാല്‍ ഇതിന് പ്രത്യേകം ബാങ്ക് അക്കൗണ്ട് വേണം. മറ്റു ഫണ്ടുകള്‍ അന്നദാനത്തിനായി ചെലവഴിക്കാനാകില്ലെന്നും ഇതു സംബന്ധിച്ച കര്‍ക്കശമായ ഓഡിറ്റിംഗ് വേണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: