തിരുവനന്തപുരം: കടക്കെണിയില്‍ നട്ടംതിരിയുമ്പോഴും ആഡംബരവും ധൂര്‍ത്തും തുടര്‍ന്ന് പിണറായി സര്‍ക്കാര്‍. നിയമസഭയിലെ ഡൈനിങ് ഹാള്‍ നവീകരണത്തിനു ചെലവാക്കുന്നത് ഏഴുകോടി 40 ലക്ഷം രൂപ. നിയമസഭാ മന്ദിര സെല്ലാറിലെ ഡൈനിങ് ഹാളാണ് കോടികള്‍ മുടക്കി നവീകരിക്കുന്നത്. വിലകൂടിയ ഇറ്റാലിയന്‍ മാര്‍ബിള്‍ ഫ്‌ലോറിങ്ങും കര്‍ട്ടനുകളും അത്യന്താധുനിക ശബ്ദ സംവിധാനവും ഉള്‍പ്പെടെയാണ് കോടികളുടെ ധൂര്‍ത്തിനു കളമൊരുങ്ങുന്നത്.
കോടികള്‍ ചെലവിട്ട് ഡൈനിങ് ഹാള്‍ നവീകരിക്കാന്‍ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം അനുമതി നല്കിയിരുന്നു. ഒപ്പം ഇതിനുള്ള ഫണ്ടും അനുവദിച്ചു. വന്‍കിട ആഡംബര ഹോട്ടലുകളുടെ മാതൃകയിലാണ് ഡൈനിങ് ഹാള്‍ പുതുക്കിപ്പണിയുന്നത്. ഇറ്റാലിയന്‍ മാര്‍ബിളിലുള്ള ഫ്‌ലോറിങ്ങിന് 2.8 കോടി രൂപയാണ് ചെലവ്. പാനലിങ്ങിനും ഗ്ലാസ് പാര്‍ട്ടീഷനുകള്‍ക്കുമായി 1.17 കോടി മുടക്കും. ജനാലകളിലെ കര്‍ട്ടനു ചെലവ് 21 ലക്ഷം. മെക്കാനിക്കല്‍ ജോലികള്‍ക്കു മാത്രം 1.51 കോടി. ഇലക്ട്രിക്കല്‍ പണിക്ക് 1.10 കോടി.
ഡൈനിങ് ഹാള്‍ മോടി കൂട്ടാന്‍ ആധുനിക ശബ്ദ സംവിധാനമൊരുക്കുന്നതിനു പൊടിപൊടിക്കുന്നത് 10 ലക്ഷം രൂപയാണ്. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമെന്ന പേരിലാണ് നവീകരണ ധൂര്‍ത്ത്. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്തു നവീകരിച്ച ഭക്ഷണശാല കോടികള്‍ മുടക്കി വീണ്ടും നവീകരിക്കുന്നതിനെതിരേ ആക്ഷേപമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക