ഭോപ്പാല്‍: മധ്യപ്രദേശിലെ നര്സിംഗ്പൂര് ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഒരു അക്രമി കഴുത്തറുത്ത് കൊലപ്പെടുത്തി. ആശുപത്രിയില്‍ പരിശീലനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്ന സന്ധ്യ ചൗധരി (18) ആണ് കൊല്ലപ്പെട്ടത്.
അത്യാഹിത വിഭാഗത്തിന് പുറത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം . കറുത്ത ഷര്‍ട്ട് ധരിച്ച അക്രമി സന്ധ്യയുടെ അടുത്തേക്ക് വരുന്നതും സംസാരിക്കുന്നതും അടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പൊടുന്നനെ കത്തിയെടുത്ത് കുത്തിവീഴ്ത്തുകയും കഴുത്തറുക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ അക്രമി ഓടി രക്ഷപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. അക്രമിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പൊലീസ് അറിയിച്ചു, ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: