പുരി : ഒഢീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ എട്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം.
രഥയാത്രയോടനുബന്ധിച്ച് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.സുരക്ഷ ഉറപ്പാക്കുന്നതിനായി എട്ട് കമ്പനി സായുധ പൊലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. ഇതിനിടെയാണ് അപകടം ഉണ്ടായത്.
രഥം വലിക്കുന്നതിന് കൂട്ടത്തോടെ ആളുകള്‍ എത്തിയതാണ് അപകടത്തിന് കാരണം.ബലഭദ്ര ഭഗവാന്റെ രഥം വലിക്കാന്‍ വന്‍ ജനക്കൂട്ടം എത്തിയതാണ് തിക്കും തിരക്കും ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: