India

അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളും പോരാട്ടവും ഓര്‍മിപ്പിച്ച് എബിവിപി

Published by

ന്യൂദല്‍ഹി: അടിയന്തരാവസ്ഥയുടെ 50- ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ച് എബിവിപി. ആ ഇരുണ്ട കാലത്തിന്റെ ഓര്‍മപുതുക്കി രാജ്യമെങ്ങും സെമിനാറുകള്‍, റാലികള്‍, പന്തം കൊളുത്തി പ്രകടനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ദല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല, ഒസ്മാനിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നടന്ന പരിപാടികളില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.

അടിയന്തരാവസ്ഥക്കെതിരെ ആദ്യം പ്രതിഷേധമുയര്‍ത്തിയ വിദ്യാര്‍ത്ഥി പ്രസ്ഥാനം എബിവിപിയായിരുന്നു. അന്നത്തെ ദല്‍ഹി സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന് തുടക്കമിട്ട ക്രാന്തി ചൗക്കില്‍ നിന്നു തന്നെ എബിവിപിയുടെ പന്തംകൊളുത്തി പ്രകടനം ആരംഭിച്ചു. എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, സംസ്ഥാന സെക്രട്ടറി സാര്‍ത്ഥക് ശര്‍മ, സംസ്ഥാന ജോ. സെക്രട്ടറി അപരാജിത, ദല്‍ഹി സര്‍വകലാശാല യൂണിയന്‍ സെക്രട്ടറി മിത്രവിന്ദ കരണ്‍വാള്‍, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ജോ. സെക്രട്ടറി വൈഭവ് മീണ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ് നേതൃത്വം നല്‍കി. അടിയന്തരാവസ്ഥ ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ഒസ്മാനിയ സര്‍വകലാശാലയില്‍ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യവേ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി അഭിപ്രാ
യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക