തൃശൂര്‍:: കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അക്കാദമിയുടെ വിശിഷ്ടാംഗത്വം കെ.വി. രാമകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ക്കാണ്. പി. കെ. എന്‍. പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം. എം. നാരായണന്‍, ടി. കെ. ഗംഗാധരന്‍, കെ. ഇ. എന്‍. മല്ലികാ യൂനിസ് തുടങ്ങിയവര്‍ക്ക് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചു.
നോവലിനുള്ള പുരസ്‌കാരം ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ആനോ’യിനാണ്. ചെറുകഥക്കുള്ള പുരസ്‌കാരം ഷിനിലാല്‍ എഴുതിയ ‘ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര’ക്കും കവിതക്കുള്ള പുരസ്‌കാരം അനിതാ തമ്പിയുടെ ‘മുരിങ്ങ വാഴ കറിവേപ്പി’നും ലഭിച്ചു. ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ഇ.എന്‍.ഷീജയുടെ ‘അമ്മ മണമുള്ള കനിവുള്ള’ നേടി. മികച്ച യാത്രാവിവരണം കെ.ആര്‍.അഭയന്‍ എഴുതിയ ‘ആരോഹണം ഹിമാലയം’ നേടി.
മറ്റ് വിഭാഗങ്ങളിലെ പുരസ്‌കാര ജേതാക്കള്‍: നാടകം: ശശിധരന്‍ നടുവില്‍ (പിത്തള ശലഭം)
സാഹിത്യ വിമര്‍ശനം: ജി. ദിലീപന്‍ (രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍)
വൈജ്ഞാനിക സാഹിത്യം: ദീപക് പി ( നിര്‍മ്മിതബുദ്ധികാലത്തെ സാമൂഹികരാഷ്‌ട്രീയ ജീവിതം)
ജീവിചരിത്രം/ആത്മകഥ: ഡോ. കെ. രാജശേഖരന്‍ നായര്‍ (ഞാന്‍ എന്ന ഭാവം)
വിവര്‍ത്തനം: ചിഞ്ജു പ്രകാശ് ( ‘ജിയോ കോന്‍ഡ ബെല്ലി’ എന്ന കൃതിയുടെ വിവര്‍ത്തനമായ ‘എന്റെ രാജ്യം എന്റെ ശരീരം’)
ഹാസ്യ സാഹിത്യം: നിരഞ്ജന്‍ (കേരളത്തിന്റെ മൈദാത്മകത)
യുവകവിതാ അവാര്‍ഡ്: ദുര്‍ഗ്ഗാപ്രസാദ് ( രാത്രിയില്‍ അച്ചാങ്കര)
ജി.എന്‍.പിളള അവാര്‍ഡ് (വൈജ്ഞാനികസാഹിത്യം): ഡോ. സൗമ്യ. കെ. സി ( കലയും സമൂഹവും) ഗീതാ ഹിരണ്യന്‍ അവാര്‍ഡ് : സലീം ഷെരീഫ് (പൂക്കാരന്‍)
തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം: ഡോ. പ്രസീദ കെ. പി (എഴുത്തച്ഛന്റെ കാവ്യഭാഷ)
സി ബി കുമാര്‍ എന്‍ഡോവ്‌മെന്റ്: എം സ്വരാജ് (പൂക്കളുടെ പുസ്തകം)
ജി. എന്‍. പിള്ള അവാര്‍ഡ്: ഡോ. സൗമ്യ. കെ. സി ( കഥാപ്രസംഗം കലയും സമൂഹവും), ഡോ. ടി. എസ് ശ്യാംകുമാര്‍ ( ആരുടെ രാമന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക