India

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

യുഎഇയില്‍ സദ്ഗുരു ജഗ്ഗിവാസുദേവിന്‍റെ ദിവസമായിരുന്നു. അറബ് നേതാക്കളും അറബികളും സദ്ഗുരുവിനെ ഏറെ ആരാധനയോടെ നോക്കിക്കാണുന്ന ചടങ്ങില്‍ സദ്ഗുരു ആവാഹിച്ചത് ശിവഭഗവാനെ.

Published by

ദുബായ്: യുഎഇയില്‍ സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ദിവസമായിരുന്നു. അറബ് നേതാക്കളും അറബികളും സദ്ഗുരുവിനെ ഏറെ ആരാധനയോടെ നോക്കിക്കാണുന്ന ചടങ്ങില്‍ സദ്ഗുരു ആവാഹിച്ചത് ശിവഭഗവാനെ.

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ വിശേഷിപ്പിച്ചത് ആഗോളവീക്ഷണമുള്ള ആത്മീയ നേതാവ് എന്നാണ്. സദസ്സിലെ മുന്‍നിരയില്‍ വിഐപികളായ അറബ് നേതാക്കള്‍ക്കിടയില്‍ ഇരുന്ന സദ്ഗുപു എഴുന്നേറ്റ് വേദിയിലേക്ക് നടക്കുമ്പോള്‍ ആഹ്ളാദത്തോടെ കരഘോഷം മുഴക്കുന്ന സദസ്സില്‍ അധികവും അറബികള്‍. പിന്നെ ഇന്ത്യക്കാരും മറ്റ് രാജ്യത്തെ പൗരന്മാരും.

സദസ്സില്‍ ഏറെ നേരം മൗനമായി നിന്ന സദ്ഗുരു ശിവന്റെ മന്ത്രമാണ് ചൊല്ലിയത്. ശിവഭഗവാനെ ആവാഹിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ശിവമന്ത്രത്തെ സദസ്സ് പൂര്‍ണ്ണമൗനത്തോടെ ഏറ്റുവാങ്ങി. “എന്നെ തൃക്കണ്ണാല്‍ നോക്കുന്നവരെല്ലാം ദയവ് ചെയ്ത് അത് നിര്‍ത്തി യുട്യൂബില്‍ നോക്കണം. അവിടെ ലൈവുണ്ട്. “- മൊബൈല്‍ ഫോണില്‍ സദ്ഗുരുവിനെ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നവരോട് സദ്ഗുരു പറഞ്ഞു. പതിനായിരങ്ങള്‍ തടിച്ചുകൂടിയ ചടങ്ങില്‍ മണ്ണ് സംരക്ഷണത്തെക്കുറിച്ച് പറയാനാണ് സദ്ഗുരു എത്തിയത്.

മണ്ണ് സംരക്ഷണത്തെക്കുറിച്ച് സദ്ഗുരു ഒരു കഥ പറഞ്ഞു. കൊല്ലവര്‍ഷം 2060. ദൈവവും മനുഷ്യനും കണ്ടുമുട്ടി. മനുഷ്യന്‍ ദൈവത്തോട് പറഞ്ഞു. താങ്കള്‍ക്ക് ഇനി റിട്ടയര്‍ ചെയ്യാന്‍ സമയമായി.കാരണം ഞങ്ങള്‍ക്കും താങ്കളെപ്പോലെ എന്തും സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ” എങ്കില്‍ കാണിക്കൂ” എന്ന് ദൈവം പറഞ്ഞു.

അപ്പോള്‍ കുറച്ച് മണ്ണെടുത്ത് മനുഷ്യന്‍ ഒരു ശിശുവിന്റെ രൂപം ഉണ്ടാക്കി. പിന്നീട് ഏതാനും നേരത്തെ പരിശ്രമത്തിന് ശേഷം ആ കുഞ്ഞിന് ജീവന്‍ നല്കി. അപ്പോള്‍ ദൈവം പറഞ്ഞു, “ഓഹോ അങ്ങിനെയെങ്കില്‍ ആദ്യം നിങ്ങള്‍ ഒരു കാര്യം ചെയ്യൂ. സ്വന്തമായി നിങ്ങള്‍ ആദ്യം മണ്ണ് സൃഷ്ടിക്കൂ.”. മനുഷ്യന്‍ അന്തം വിട്ടു. അവന് അത് അസാധ്യമായിരുന്നു.

ഓരോരുത്തരും അവരവരുടെ മണ്ണ് സംരക്ഷിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ സദ്ഗുരു സദസ്സിന് നല്‍കിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക