കോഴിക്കോട് : ആയത്തൊള്ള ഖമേനി എന്ന യോദ്ധാവിന്റെ അചഞ്ചലമായ നേതൃത്വത്തിന് പിന്നില്‍ നിശ്ചയദാര്‍ഡ്യത്തോടെ ഉറച്ചു നിന്ന ഇറാനില്‍, പ്രയാസരഹിതമായ വിജയം സ്വപ്നം കണ്ടവര്‍ക്ക് ചുവടുപിഴച്ചെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി മുനവ്വറലി ശിഹാബ് തങ്ങള്‍. അതേ സമയം ഇറാന്‍ ഒരു ഒറ്റപ്പെട്ട മുസ്ലിം രാഷ്‌ട്രമാണെന്നും അത് ജനാധിപത്യമില്ലാത്ത ഒരു രാജ്യമാണെന്നുമുള്ള വിമര്‍ശനം ഉയര്‍ത്തി മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്‍റായ ഡോ.പി.കെ. ഫസല്‍ ഗഫൂര്‍.
“ഇറാന്‍ വീണില്ല, കൂടുതല്‍ നിശ്ചയദാര്‍ഡ്യത്തോടെ നിന്നു. പലസ്തീനിലെ നിസ്സാഹായരായ ജനങ്ങള്‍ക്ക് മീതെ നടന്ന വംശഹത്യപോലെ, ഇറാഖിലും ലെബനോനിലും സിറിയയിലും അഫ്ഗാനിലും സാധിച്ചപോലെ പ്രയാസരഹിതമായ വിജയം ഇറാനില്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.”- ഇറാനെ പുകഴ്‌ത്തി മുനവ്വറലി ശിഹാബ് തങ്ങള്‍ പുറയുന്നു.
“ഇറാന്‍ ഒരു മതരാഷ്‌ട്രമാണ്. സൗദി അറേബ്യ, ഇറാന്‍…ഇവയെല്ലാം മതരാഷ്‌ട്രങ്ങള്‍ തന്നെയാണ്. ഇന്ത്യയുമായി നല്ല ബന്ധമുള്ള രാഷ്‌ട്രമാണ് ഇറാനെങ്കിലും അവര്‍ സ്വാര്‍ത്ഥരാണ്. മൂന്ന് അറബ് രാജ്യങ്ങള്‍ക്കെതിരെ ഇസ്രയേല്‍ യുദ്ധം ചെയ്തപ്പോള്‍ ഇറാന്‍ ഇസ്രയേലിനെതിരെ മിണ്ടിയില്ല. അന്ന് ഇറാന്‍ എന്ത് നിലപാടാണ് എടുത്തതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു അറബ് രാജ്യങ്ങളേയും ഇറാന്‍ സഹായിച്ചിട്ടില്ല. ഷിയ മുന്നണി എന്ന പേരില്‍ ഇറാന്‍ ഉയര്‍ത്തിയിരിക്കുന്ന മുന്നണി ഭീകരവാദത്തിന്റെ മുന്നണിയാണ്. മാത്രമല്ല, ഇറാന്റെ പക്കല്‍ ആധുനികമായ ആയുധങ്ങള്‍ ഒന്നുമില്ല. 40 വര്‍ഷം പഴക്കമുള്ള യുദ്ധവിമാനങ്ങളാണ് ഇറാന്റെ കയ്യിലുള്ളത്”- ഇങ്ങിനെയുള്ള വിമര്‍ശനങ്ങളാണ് ഇറാനെതിരെ മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്‍റായ ഡോ.പി.കെ. ഫസല്‍ ഗഫൂര്‍ ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: