തിരുവനന്തപുരം: ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന പ്രതീകമാണത്.ജാതിക്കും രാഷ്‌ട്രീയത്തിനും അതീതമാണ് ഭാരതാംബയെന്നും ഗവര്‍ണര്‍.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളില്‍ വയ്‌ക്കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനുളള മറുപടിയിലാണ് ഗവര്‍ണര്‍ ഇങ്ങനെ കുറിച്ചത്.ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ലെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങില്‍ നിന്ന് മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ബഹിഷ്‌ക്കരണം പ്രോട്ടോക്കോള്‍ ലംഘനമാണ്.
നേരത്തേ ,കാവിക്കൊടിയേന്തിയ ഭാരതാംബ പോലുളള ബിംബങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കയച്ച കത്തില്‍ പറഞ്ഞത്.ഭരണഘടന പ്രകാരമുളള ദേശീയ ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും ആവശ്യപ്പെട്ടു.
മതേതരത്വത്തെ വെല്ലുവിളിക്കുന്ന ചിഹ്നങ്ങള്‍ പാടില്ല. ഔദ്യോഗിക പരിപാടികളില്‍ ഇത് കര്‍ശനമാക്കണമെന്നും ഇതിന് വിരുദ്ധമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക