India

ഈ ഭീഷണിയൊന്നും ഇവിടെ വേണ്ട ; പാകിസ്ഥാന് വെള്ളം കൊടുക്കില്ല : ബിലാവലിന് മറുപടിയുമായി ഇന്ത്യ

Published by

ന്യൂഡൽഹി ; ‘സിന്ധു നദിയിലെ വെള്ളം തടഞ്ഞാൽ, ആറ് നദികളും ഞങ്ങൾ പിടിച്ചെടുക്കും, യുദ്ധത്തിൽ നിന്ന് പോലും ഞങ്ങൾ പിന്മാറില്ല…’ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) മേധാവിയും മുൻ പാക് വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരി അടുത്തിടെ നടത്തിയ ഭീഷണിയാണിത് .എന്നാൽ ഈ ഭീഷണിയ്‌ക്ക് തക്ക മറുപടി നൽകിയിരിക്കുകയാണിപ്പോൾ ഇന്ത്യ .

നിങ്ങൾക്ക് പറയാനുള്ളതൊക്കെ പറഞ്ഞാലും ഇനി ഇന്ത്യയ്‌ക്ക് അർഹതപ്പെട്ട ജലം മറ്റെങ്ങും പോകില്ലെന്നാണ് കേന്ദ്രമന്ത്രി സി ആർ പാട്ടീൽ പറഞ്ഞത് . “ഒറ്റവാക്കിൽ പറഞ്ഞാൽ ഇനി ഈ വെള്ളം എങ്ങും പോകില്ല. ബിലാവൽ ഭൂട്ടോ സർദാരി പറയുന്നത് അദ്ദേഹത്തിന്റെ കാര്യമാണ്. അവിടെ രാഷ്‌ട്രീയം കളിക്കണമെങ്കിൽ അദ്ദേഹത്തിന് ഇഷ്ടമുള്ളത് പറഞ്ഞുകൊണ്ടേയിരിക്കണം. വെള്ളം ഒഴുകുന്നില്ലെങ്കിൽ രക്തം ഒഴുകും, നിങ്ങളും അത് കേട്ടിട്ടുണ്ടാകും എന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. അത്തരം ഭീഷണികളെ ഞങ്ങൾ ഭയപ്പെടുന്നില്ല. എന്നാൽ ചില കാര്യങ്ങൾ ശരിയായ സമയത്ത് മാത്രമേ നല്ലതായി തോന്നൂ, അതിനാൽ ശരിയായ സമയത്ത് അവയ്‌ക്ക് ഉത്തരം നൽകുന്നത് ഉചിതമാണ്.“ സി ആർ പാട്ടീൽ പറഞ്ഞു.

അടുത്തിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് വ്യക്തമായി പറഞ്ഞിരുന്നു. ഇതിനെതിരെ ചൊവ്വാഴ്ച ബിലാവൽ ഭൂട്ടോ സർദാരി ഭീഷണി മുഴക്കി. ‘ഇന്ത്യ സിന്ധു നദീജല കരാർ അംഗീകരിക്കാൻ വിസമ്മതിച്ചാൽ, പാകിസ്ഥാൻ ആറ് നദികളിൽ നിന്നും വെള്ളം എടുക്കും. ഇന്ത്യ സിന്ധു നദീജല കരാർ ആരംഭിക്കണം അല്ലെങ്കിൽ യുദ്ധത്തിന് തയ്യാറാകണം.’ നേരത്തെയും ബിലാവൽ ഭൂട്ടോ സർദാരിയിൽ നിന്ന് സമാനമായ ആക്രമണാത്മക പ്രസ്താവന വന്നിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഒന്നുകിൽ തന്റെ രക്തം അതിൽ ഒഴുകും അല്ലെങ്കിൽ വെള്ളം ഒഴുകും എന്നാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by