ന്യൂദല്‍ഹി: ലോകരാഷ്‌ട്രങ്ങള്‍ എല്ലാവരും ആണവബോംബ് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജിയായ മാര്‍ക്കണ്ഠേയ കട് ജു. ഇസ്രയേലും അമേരിക്കയും ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിച്ച പശ്ചാത്തലത്തിലാണ് “മാധ്യമപ്രവര്‍ത്തകരും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടക്കുന്ന ചോദ്യോത്തരമെന്ന രൂപത്തില്‍ മാര്‍ക്കണ്ഠേയ കട് ജു ഇക്കാര്യം വിശദീകരിക്കുന്നത്.
“എന്തുകൊണ്ടാണ് ഇറാനില്‍ ബോംബിട്ടത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ ആണവ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന സംശയിച്ചതുകൊണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്തിനാണ് സിറിയയില്‍ ബോംബിട്ടത് എന്ന ചോദ്യത്തിന് അവരും ആണവബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നതിന്റെ പേരിലാണെന്നായിരുന്നു ട്രംപിന്റെ മറുപടി. “- മാര്‍ക്കണ്ഠേയ കട്ജു പറയുന്നു.
“പക്ഷെ എന്തുകൊണ്ടാണ് നോര്‍ത്ത് കൊറിയയില്‍ ബോംബിടാത്തത് എന്ന മാധ്യമ ചോദ്യത്തിന് അവരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഉള്ളത് കൊണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി. ആണവായുധം കയ്യിലുള്ളവരെ ആരും ആക്രമിക്കില്ലെന്നാണ് ഇതില്‍ നിന്നുള്ള സന്ദേശം. ഏത് രാജ്യമാണ് ആക്രമിക്കപ്പെടാന്‍ ആഗ്രഹിക്കുക? അതുകൊണ്ടാണ് എല്ലാ രാജ്യങ്ങളും ആണവബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നത്. “- മാര്‍ക്കണ്ഠേയ കട് ജു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: