ഡെറാഡൂൺ : രുദ്രപ്രയാഗ് ജില്ലയിലെ ഘോൾതിർ പ്രദേശത്ത് പാസഞ്ചർ ബസ് നിയന്ത്രണം വിട്ട് കരകവിഞ്ഞൊഴുകുന്ന അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. ഇന്ന് രാവിലെയാണ് വാഹനാപകടം സംഭവിച്ചത്.
പ്രാഥമിക വിവരം അനുസരിച്ച് രക്ഷാപ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തകരും ഇതുവരെ ആകെ മൂന്ന് യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടസമയത്ത് ബസിൽ ആകെ 20 പേർ ഉണ്ടായിരുന്നു. ഇതുവരെ ആകെ 8 പേരെ രക്ഷപ്പെടുത്തി. 12 പേരെ തിരയുന്നു.
അപകടത്തിൽ അഞ്ച് പേർ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇവരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. നിലവിൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ നദിയുടെ ശക്തമായ ഒഴുക്ക് കാരണം പ്രവർത്തനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: