Kerala

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

Published by

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്‌ക്കുമെതിരെ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നു പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കൃഷ്ണകുമാറിന്റെയും മകളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലാണു പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൃഷ്ണകുമാറിന്റെയും മകളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വ്യാഴാഴ്ച വിധി പറയും. ഇതിനിടെ, ദിയയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാര്‍ പണം വെട്ടിച്ചുവെന്ന കേസില്‍ ജീവനക്കാരികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വ്യാഴാഴ്ചത്തേക്കു മാറ്റി. കേസിലെ ഒന്നാം പ്രതി വിനിതയുടെ ഭര്‍ത്താവും നാലാം പ്രതിയുമായ ആദര്‍ശിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പണാപഹരണം ചോദ്യംചെയ്തതോടെ കൃഷ്ണകുമാറും മകളും ചേര്‍ന്നു തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തുവെന്ന് ആരോപിച്ചായിരുന്നു ജീവനക്കാര്‍ പരാതി നല്‍കിയത്. പണാപഹരണത്തിന് ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയതായി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by