മലപ്പുറം: നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ . നിലമ്പൂര്‍ വാണിയമ്പുഴ ഉന്നതിയിലുണ്ടായ സംഭവത്തില്‍ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്.
ചാലിയാറിന് അക്കരെ വാണിയമ്പുഴ കോളനിയിലെ ഇവരുടെ കുടിലിന് സമീപം വച്ചാണ് കാട്ടാന ആക്രമിച്ചത്. അഗ്നിരക്ഷാ സേനയുടെ സഹായത്തിലാണ് മൃതദേഹം മൃതദേഹം പുറത്തെത്തിച്ചത്.
2019ലെ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ശേഷം കുടില്‍ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ച് വന്നത്. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത് കാട്ടാന ആക്രമണം നടന്ന സ്ഥലത്ത് എത്താന്‍ പൊലീസിനും അഗ്നിരക്ഷാ സേനയ്‌ക്കും പ്രയാസമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: