ചെന്നൈ: കമല്‍ഹാസനെ നായകനാക്കി എടുത്ത തഗ്ഗ് ലൈഫ് എന്ന സിനിമയുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് മണിരത്നം. 300 കോടി രൂപ ചെലവാക്കി എടുത്ത സിനിമയ്‌ക്ക് 80 കോടി പോലും തിരിച്ചുകിട്ടിയിട്ടില്ല. ഭാഷവിവാദത്തിന്റെ പേരില്‍ കമല്‍ഹാസന്‍ ഉണ്ടാക്കിയവിവാദം മൂലം കര്‍ണ്ണാടകയില്‍ സിനിമ റിലീസ് ചെയ്യാനും സാധിച്ചില്ല. ഒടുവില്‍ സുപ്രീംകോടതി സിനിമ റിലീസ് ചെയ്യാന്‍ അനുമതി നല്‍കുമ്പോഴേക്ക് വിതരണത്തിന് എടുക്കാന്‍ ആളില്ലായിരുന്നു.
പണ്ട് നായകന്‍ എന്ന പേരില്‍ കമല്‍ ഹാസനെ നായകനാക്കി എടുത്ത സിനിമ ഹിറ്റായിരുന്നു. അതുപോലെ ഒരു സിനിമ പ്രതീക്ഷിച്ച് വന്ന ആരാധകര്‍ക്ക് കടുത്ത നിരാശയാണ് തഗ് ലൈഫ് സമ്മാനിച്ചത്. “നായകന്‍ പോലെ ഒരു സിനിമ പ്രതീക്ഷിച്ച് വന്ന ആരാധകരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. തഗ് ലൈഫ് അത്തരമൊരു സിനിമ അല്ല. പുതിയൊരു അനുഭവം കൊണ്ടുവരാന്‍ ശ്രമിച്ചതാണ്. പക്ഷെ ആരാധകര്‍ക്ക് അത് രസിച്ചില്ല. മാപ്പ്.”- ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മണിരത്നം പറയുന്നു.
നായകന്‍ എന്ന സിനിമയ്‌ക്കെല്ലാം ശേഷം 37 വര്‍ഷത്തെ ഇടവേളകഴിഞ്ഞാണ് വീണ്ടും കമല്‍ഹാസനും മണിരത്നവും തഗ് ലൈഫില്‍ ഒന്നിച്ചത്. ഈയിടെ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച മണിരത്നത്തിന് വലിയൊരു ദുരനുഭവമായി കമല്‍ഹാസനെ വെച്ച് എടുത്ത ഈ സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: