പത്തനംതിട്ട : അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ അഡ്വ. എന്‍ രാജീവനെ സസ്‌പെന്‍ഡ് ചെയ്തു.മറ്റൊരു കേസില്‍ അതിജീവിതയുടെ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചെന്നും കണ്ടെത്തി.
ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍.
വനിത ശിശുവികസനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്.
ഹൈക്കോടതി അഭിഭാഷകന്‍ 17കാരിയെ പീഡിപ്പിച്ചുവെന്നതാണ് കേസ്.ഈ സംഭവത്തില്‍ സജീവന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍. പ്രതിയായ അഭിഭാഷകന്‍ മുമ്പും പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഓഫിസിലെത്തി അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആഭ്യന്തരവകുപ്പും കണ്ടെത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കോന്നി ഡി.വൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവരെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക