കോട്ടയം: ഏഴാച്ചേരിയിലെ ഒരു വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി 26 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. ലോട്ടറി വില്‍പ്പനക്കാരനായി കഴിഞ്ഞിരുന്ന തിരുവനന്തപുരം പൊയ്കക്കട സ്വദേശി സുനില്‍കുമാര്‍ ആണ് അറസ്റ്റിലായത്. വട്ടപ്പാറയിലെ വാടകവീട്ടില്‍ നിന്നാണ് ഇയാളെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നും രണ്ടും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ സുനിലിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുന്ന ശീലമില്ലാത്തതിനാലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാലും പ്രതിയെ കണ്ടെത്തുക ശ്രമകരമായിരുന്നെന്ന് പൊലീസ് പറഞ്ഞു. താമസിക്കുന്ന വാടക വീടുകളില്‍ ഒന്നിലധികം പട്ടിയെ വളര്‍ത്തിയിരുന്നതിനാല്‍ അയല്‍ക്കാര്‍ അധികം അടുപ്പം പുലര്‍ത്തിയിരുന്നുമില്ല. മറ്റ് നിരവധി വാഹനമോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: