ഇടുക്കി: കേരളത്തില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പി സി ജോര്‍ജ്. കേരളം ഇങ്ങനെ മാറുന്നത് ഗുണകരമല്ല.രാജ്യത്തെ സ്നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്റു എന്ന മുസ്ലീമാണ്.ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്ന നെഹ്റു, വീട്ടില്‍ അഞ്ച് നേരവും നിസ്‌കരിച്ചുവെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതെല്ലാം തെറ്റാണ്. രണ്ടുകൂട്ടരും രാജ്യദ്രോഹികളാണെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.തൊടുപുഴയില്‍ എച്ച് ആര്‍ ബി എസ് സംഘടിപ്പിച്ച അടിയന്തരാവസ്ഥക്കാലത്ത് പീഡനം അനുഭവിച്ചവര്‍ക്ക് ആദരമര്‍പ്പിക്കുന്ന പരിപാടിയിലായിരുന്നു പി സി ജോര്‍ജ് ഇങ്ങനെ പറഞ്ഞത്. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെയാണ് മുസ്ലീം സമൂഹം വളര്‍ത്തിക്കൊണ്ട് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് കളിയില്‍ പാകിസഥാന്റെ വിക്കറ്റ് വിക്കറ്റ് പോകുമ്പോള്‍ അള്ളാഹു അക്ബര്‍ എന്ന് കരച്ചിലാണ് ചിലര്‍ നടത്തുന്നത്.താന്‍ പറഞ്ഞതിനെതിരെ പിണറായി കേസ് എടുത്താലും കുഴപ്പമില്ല.അതിനിടെ, പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: