പത്തനംതിട്ട: ആറുമാസമായി വനത്തില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പോക്‌സോ കേസ് പ്രതിയായ ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്തു.പെരുനാട് പൊലീസ് നടത്തിയ തെരച്ചിലില്‍ സീതത്തോട് സായിപ്പിന്‍കുഴി മൂഴിയാര്‍ ആദിവാസി ഗിരിജന്‍ കോളനിയില്‍ എസ് സജിത്ത് (29) ആണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രത്യേക സംഘം ദിവസങ്ങളോളം വനത്തില്‍ തങ്ങി നടത്തിയ സാഹസികമായ ശ്രമത്തിലാണ് ഇയാളെ പിടികൂടിയത്.
മൂഴിയാര്‍ പൊലീസ് സഹായത്തോടെയായിരുന്നു അന്വേഷണം നടത്തിയത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ ഒന്നിനും 30നും ഇടയിലാണ് പീഡനം നടന്നത്. 16 വയസുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയ ശേഷം കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് രണ്ടു തവണ കൂടി ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിനിരയാക്കി.
തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. സംഭവം അറിഞ്ഞ് കുട്ടി താമസിക്കുന്നിടത്ത് മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തി. ഗര്‍ഭിണിയാണെന്ന സംശയത്താല്‍ വിദഗ്ധ പരിശോധനയ്‌ക്കായി പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് ഇക്കാര്യം ഉറപ്പിച്ചു. ജില്ലാ ശിശു ക്ഷേമസമിതി ഇടപെടുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പെരുനാട് പൊലീസ് ഈ വര്‍ഷം ജനുവരി 29ന് കുട്ടിയുടെ വിശദ മൊഴി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: