ഇസ്ലാമാബാദ് : ഇറാന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെക്കുറിച്ച് ഇതുവരെ സംസാരിച്ചിരുന്ന പാകിസ്ഥാൻ, ഇപ്പോൾ ഇറാനെതിരെ രംഗത്ത് . ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ചാണ് ഇപ്പോൾ പാകിസ്ഥാൻ രംഗത്തെത്തിയത് .
സൗദി അറേബ്യ, ഖത്തർ നയതന്ത്രജ്ഞരെ സന്ദർശിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഖത്തറിലെയും മിഡിൽ ഈസ്റ്റിലെയും ജനങ്ങൾ സംരക്ഷണം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഇറാന്റെ ആക്രമണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഒരു പത്രക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.
“‘ഖത്തറിലെ യുഎസ് വ്യോമസേനയുടെ ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തെ പാകിസ്ഥാൻ ശക്തമായി അപലപിക്കുന്നു, അതിന്റെ ഫലമായി മേഖലയിൽ സൃഷ്ടിക്കപ്പെട്ട ഗുരുതരമായ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ആശങ്കയുണ്ട് .
എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും ബഹുമാനിക്കുക എന്ന തത്വത്തിന്റെ ലംഘനത്തിന്റെ സമീപകാല സംഭവത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അന്താരാഷ്‌ട്ര നിയമത്തിന്റെ മൗലികാവകാശങ്ങൾ പാലിക്കാനും സംയമനം പാലിക്കാനും എല്ലാ കക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
എല്ലാ പ്രശ്‌നങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനുള്ള ആഹ്വാനം പാകിസ്ഥാൻ ആവർത്തിക്കുന്നു സംഘർഷം വഷളാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം “ എന്നാണ് പാകിസ്ഥാന്റെ പ്രസ്താവനയിൽ പറയുന്നത് . നേരത്തെ ഇസ്രായേലിനെതിരെ മുസ്ലീം ഉമ്മത്ത് ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത രാജ്യമാണ് പാകിസ്ഥാൻ.
നേരത്തെ ഇറാന്റെ ഉന്നത കമാൻഡർ മുഹമ്മദ് ഹുസൈൻ ബക്രിയുടെ കൊലപാതകത്തിൽ പാകിസ്ഥാൻ സൈനിക മേധാവിയും ഫീൽഡ് മാർഷലുമായ അസിം മുനീറിന്റെ പേര് ഉയർന്നുവന്നിരുന്നു . ഇക്കാര്യത്തിൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് ഇറാൻ . അതിനു പിന്നാലെയാണ് ഇറാനെതിരെയുള്ള പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക