ന്യൂദല്‍ഹി: മഹാത്മാഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ദല്‍ഹിയില്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ‘പ്രിയപ്പെട്ട എന്റെ മലയാളി സഹോദരീസഹോദരന്മാര്‍ക്ക് എന്റെ നമസ്കാരം’ എന്ന് മലയാളത്തില്‍ പ്രസംഗിച്ചു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
1″00 വര്‍ഷം മുന്‍പ് മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മില്‍ കൂടിക്കാഴ്ച ഉണ്ടായി. ഇന്നും വികസിതഭാരതം എന്ന ലക്ഷ്യത്തിന് ഈ കൂടിക്കാഴ്ച ഒരു പ്രധാന ഊര്‍ജ്ജ സ്രോതസ്സാണ്. ഞാന്‍ ഈ അവസരത്തില്‍ ശ്രീനാരായണഗുരുവിന്റെ ചരണങ്ങളില്‍ എന്നെ സമര്‍പ്പിക്കുന്നു. ഞാന്‍ ഗാന്ധിജിയ്‌ക്കും ശ്രദ്ധാജ്ഞലി അര്‍പ്പിക്കുന്നു.” – മോദി പറഞ്ഞു.
എല്ലാവരുടേയും ക്ഷേമം എന്ന കാഴ്ചപ്പാടില്‍ ഇന്നും ഗുരുവിന്റെ വാക്കുകള്‍ പ്രസക്തമാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന അതിശയിപ്പിക്കുന്ന കാഴ്ചപ്പാട് അവതരിപ്പിച്ച വ്യക്തിയാണ് ശ്രീനാരാണഗുരുവെന്നും മോദി പറഞ്ഞു.
സ്വാമി ശാരദാനന്ദ പ്രധാനമന്ത്രി മോദിയെ ഷാള്‍ അണിയിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനും ചടങ്ങില്‍ പങ്കെടുത്തു. അടൂര്‍പ്രകാശും പങ്കെടുത്തു. സ്വാമി സച്ചിദാനന്ദ ഒരു മെമന്‍റോ സമ്മാനിച്ചു. സ്വാമി ശുഭാഗാംനന്ദ പുസ്തകവും മോദിജിയ്‌ക്ക് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: