മുംബൈ: മുംബൈ വിമാനത്താവളത്തിന്റെ വികസനത്തിനായി 8607 കോടി രൂപ(100 കോടി ഡോളര്‍) വിദേശനിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച് അദാനി. ഛത്രപതി ശിവജി മഹാരാജ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ അടങ്ങിയ വിമാനത്താവളമാണ് അദാനി മാനേജ് ചെയ്യുന്ന മുംബൈ വിമാനത്താവളം.
മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വികസനം, ആധുനികവല്‍ക്കരണം, കപ്പാസിറ്റി വര്‍ധിപ്പിക്കല്‍ എന്നീ കാര്യങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കുകയെന്ന് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് (എഎഎച്ച് എല്‍) പറയുന്നു. എഎഎച്ച് എല്‍ എന്നത് അദാനി എന്‍റര്‍പ്രൈസസ് എന്ന അദാനിയുടെ മാതൃകമ്പനിയുടെ ഉപകമ്പനിയാണ്.
ആകെ സമാഹരിച്ച 8607 കോടി രൂപയില്‍ 6455 കോടി രൂപ (750 മില്ല്യണ്‍ ഡോളര്‍) 2029ല്‍ തിരിച്ചടയ്‌ക്കേണ്ടതാണ്. പക്ഷെ ഇത്രയും തുക വീണ്ടും ഇതേ വിമാനത്താവളത്തിന്റെ വികസനത്തിനായി ഉപയോഗിക്കാം എന്നതാണ് വ്യവസ്ഥ. ഇന്ത്യയില്‍ ആദ്യമായാണ് എയര്‍പോര്‍ട്ടുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ഇന്‍വെസ്റ്റ്മെന്‍റ് ഗ്രേഡഡ് നിലവാരത്തിലുള്ള പ്രൈവറ്റ് ബോണ്ട് നിക്ഷേപമായി ലഭിക്കുന്നത് ഇത് ആദ്യമായാണ്. കമ്പനികള്‍ ഓഹരിവിപണിയിലൂടെയല്ലാതെ സ്വകാര്യ വായ്പയായി നല്‍കുന്ന നിക്ഷേപത്തെയാണ് ഇന്‍വെസ്റ്റ്മെന്‍റ് ഗ്രേഡഡ് നിലവാരത്തിലുള്ള പ്രൈവറ്റ് ബോണ്ട് നിക്ഷേപം. എന്ന് വിളിക്കുന്നത്. നിക്ഷേപിക്കുന്ന തുകയ്‌ക്ക് അധികം റിസ്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകര്‍ ഇപ്രകാരം മുതല്‍ മുടക്കുക. ഇത് അദാനി എയര്‍പോര്‍ട്ടിലും അദാനി എന്ന ബ്രാന്‍ഡിലും അന്താരാഷ്‌ട്ര നിക്ഷേപകര്‍ക്കുള്ള വിശ്വാസ്യതയുടെ ലക്ഷണം കൂടിയാണ്.
അപ്പോളോ മാനേജ് ചെയ്യുന്ന ഫണ്ടുകളാണ് ഈ നിക്ഷേപം നല്‍കുന്നത്. ഇതില്‍ ബ്ലാക് റോക്ക് മാനേജ് ചെയ്യുന്ന ഫണ്ടുകളും സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡും ഉള്‍പ്പെടെ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ അടിസ്ഥാനസൗകര്യവികസനത്തിലും അദാനി എയര്‍പോര്‍ട്ടിലും ഉള്ള ആഗോള നിക്ഷേപകരുടെ വിശ്വാസ്യതയുടെ പ്രതീകം കൂടിയായി മാറുകയാണ് ഈ നിക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: