ഇസ്രായേലും ഇറാനും ‘പൂർണ്ണമായ വെടിനിർത്തൽ’ കരാറിൽ എത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു, 12 ദിവസത്തെ യുദ്ധം ഫലപ്രദമായി അവസാനിപ്പിച്ചു എന്നും ട്രംപ് അവകാശപ്പെട്ടു. ആറു മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 12 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വർഷങ്ങളോളം നീണ്ടുനിന്നേക്കാമായിരുന്ന യുദ്ധമാണ് അവസാനിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ, വെടിനിർത്തൽ സംബന്ധിച്ച് ഇസ്രയേലോ ഇറാനോ ഇനിയും പ്രതികരിച്ചിട്ടില്ല.എല്ലാവർക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആരംഭിക്കും. ഇറാനാകും വെടിനിർത്തൽ ആരംഭിക്കുക.
12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു.
















