തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിജിപി. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ല. പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് റവന്യൂമന്ത്രി വിളിച്ച് ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടും അജിത് കുമാര്‍ ഫോണെടുത്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
എം ആര്‍ അജിത് കുമാറിന് ഡിജിപിയായുള്ള സ്ഥാനകയറ്റത്തിന് ഏഴ് ദിവസം ബാക്കി നില്‍ക്കെയാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്.പൂരം കലങ്ങിയതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായിരുന്നു എഡിജിപിയുടെ ഔദ്യോഗിക വീഴ്ചയില്‍ ഡിജിപി തല അന്വേഷണം.
ഡ്യൂട്ടിയുടെ ഭാഗമായാണ് പൂരം നടക്കുമ്പോള്‍ അജിത് കുമാര്‍ തൃശൂരിലെത്തിയത്. തൃശൂരില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അതിനിടെ കമ്മീഷണറായിരുന്ന അങ്കിത് അശോകും സംഘാടകരുമായി വാക്ക് തര്‍ക്കമുണ്ടായത് മന്ത്രി കെ രാജന്‍ എഡിജിപിയെ ഫോണില്‍ വിളിച്ച് അറിയിു. രാത്രിയില്‍ സ്ഥലത്തുണ്ടെന്നും എല്ലാത്തിനും മേല്‍നോട്ടം വഹിക്കുമെന്നും എഡിജിപി പറഞ്ഞിരുന്നുവെന്നാണ് മന്ത്രിയുടെ മൊഴി. രാത്രി പൂരം അലങ്കോലപ്പെട്ടപ്പോള്‍ മന്ത്രി ആദ്യം വിളിച്ചത് എഡിജിപിയെയാണ്. എന്നാല്‍ നഗരത്തിലുണ്ടായ എഡിജിപി ഫോണ്‍ എടുക്കുകയോ പ്രശ്‌നത്തില്‍ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: