ആലപ്പുഴ: അമ്പലപ്പുഴ പുന്നപ്രയില്‍ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം ഡോള്‍ഫിന്റെ ജഡം തീരത്തടിഞ്ഞു.തലയ്‌ക്ക് മുറിവേറ്റ നിലയിലുളളതാണ് ഡോള്‍ഫിന്റെ ജഡം.
മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ച പ്രകാരം ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ഫിഷറീസ് വകുപ്പുദ്യോഗസ്ഥരും തോട്ടപ്പള്ളി തീരദേശ പൊലീസും സ്ഥലത്ത് എത്തി. സീനിയര്‍ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി. മരണ കാരണമറിയാന്‍ ജഡത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചശേഷം ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം മറവു ചെയ്തു.
രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കടലില്‍ നിന്നുള്ള വലിയ ജീവിയുടെ ജഡം അടിയുന്നത്. മുമ്പ് തറയില്‍ക്കടവ് ഭാഗത്ത് ഡോള്‍ഫിന്റെ ജഡവും പുറക്കാട് രണ്ട് ഭീമന്‍ തിമിംഗലങ്ങളുടെ ജഡവുമടിഞ്ഞിരുന്നു. കപ്പലപകടത്തിന് ശേഷം തീരത്ത് ഡോള്‍ഫിനുകളുടേയും തിമിംഗലങ്ങളുടെയും ജഡമടിയുന്നത് മത്സ്യത്തൊഴിലാളികളിലും തീരദേശവാസികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക