തിരുവനന്തപുരം: വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ സ്രവങ്ങളില്‍ കാണപ്പെടുന്ന പരാദവിര മനുഷ്യരില്‍ മസ്തിഷ്‌കജ്വരത്തിന് കാരണമാകുമെന്നതിനാല്‍ ഇവയെ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ്. വിള നശിപ്പിക്കുന്ന ഇവക്കെതിരെ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും കീടനീരിക്ഷണ കേന്ദ്രം അറിയിച്ചു. എലി നിയന്ത്രണത്തിലെന്ന പോലെ കൂട്ടായ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മാത്രമേ ഇവയെ ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിയൂ.
വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, പപ്പായ, നാരകം, ഇലവര്‍ഗ്ഗ പച്ചക്കറികള്‍ മുതലായ വ്യത്യസ്ത കാര്‍ഷിക വിളകളെ ആക്രമിച്ച് വിളനാശമുണ്ടാക്കുന്നവയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. വാഴയിലക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്. ഇവയുടെ പ്രത്യുല്‍പാദനശേഷിയും വളരെ കൂടുതലാണ്. ആണ്‍-പെണ്‍ ജാതികള്‍ ഒരേ ജീവിയില്‍ തന്നെയാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയില്‍ 90 ശതമാനവും വിരിഞ്ഞിറങ്ങുകയും ചെയ്യും. അനുകൂല സാഹചര്യങ്ങളില്‍ ഏഴ് മുതല്‍ പത്ത് വര്‍ഷം വരെ ജീവിക്കുന്ന ഇവയുടെ വംശവര്‍ദ്ധനവ് ഭീമമായ തോതില്‍ നടക്കുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രദേശമാകെ പെരുകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: