നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വര്‍ പതിമൂവായിരത്തിലധികം വോട്ട് നേടി. എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ അൻവറിന് ലഭിച്ചത് 13573 വോട്ട്. നിലമ്പൂരിൽ താൻ പിടിച്ചത് സിപിഐഎം വോട്ടെന്ന് അൻവർ. .താൻ പിടിച്ച വോട്ടുകൾ പിണറായിസത്തിനെതിരായ വോട്ടാണെന്ന് പി വി അൻവർ. 12ാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നിരിക്കുമ്പോൾ 13573 വോട്ടാണ് അൻവർ നേടിയിരിക്കുന്നത്. യുഡിഎഫിന്റെ വോട്ടാണ് പി വി അൻവർ പിടിച്ചിരിക്കുന്നതെന്ന ആക്ഷേപം ഉയരുമ്പോൾ അത്തരം വാർത്തകൾ അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അൻവർ.
പിണറായിസത്തിനെതിരായ വോട്ടാണ് പിടിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഭൂരിപക്ഷവും പിടിച്ചുകൊണ്ടിരിക്കുന്നത് എൽഡിഎഫ് ക്യാമ്പിൽ നിന്നാണെന്നും. തനിക്ക് വോട്ട് ലഭിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിതെന്നും അൻവർ പറഞ്ഞു. താൻ ഉയർത്തിയ വിഷയങ്ങൾക്ക് ജനങ്ങളുടെ ഇടയിൽ നിന്നും പിന്തുണ ലഭിച്ചുവെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം യുഡിഎഫ് വോട്ടുകൾ അൻവറിന് പോയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ചില സ്ഥലങ്ങളില്‍ അന്‍വറിന് കൂടുതല്‍ വോട്ട് കിട്ടിയിട്ടുണ്ട്. അന്‍വര്‍ ചെറിയ ഫാക്ടറായിട്ടുണ്ട്. അത് യാഥാര്‍ഥ്യമാണ്. ഇത്രയും വോട്ട് കിട്ടിയ ആളിനെ തള്ളാന്‍ കഴിയില്ല. അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന കാര്യം പിന്നീട് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയത്തിൽ പൂർണമായി അടഞ്ഞ വാതിലുകളില്ലെന്നും. അടച്ച വാതിലുകള്‍ വേണമെങ്കില്‍ തുറക്കാക്കാൻ കഴിയുമെന്നും. സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: