ടെല്‍ അവീവ് : ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആണ് ഇക്കാര്യം അറിയിച്ചത്.
യൊനാഥന്‍ സംറാനോ, ഒഫ്ര കെദാര്‍, സ്റ്റാഫ് സെര്‍ജന്‍റ് ഷായി ലെവിന്‍സന്‍ എന്നിവരുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഒരു സൈനിക ഓപ്പറേഷനിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞത്.
“മൃതദേഹങ്ങള്‍ കണ്ടെത്താന്‍ നടത്തിയ ദൗത്യം വിജയകരമാക്കിയ സൈനികരുടെ ദൃഡനിശ്ചയത്തെയും ധീരതയേയും അഭിനന്ദിക്കുന്നു.”- ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇതോടെ ഈ മാസം മാത്രം കിട്ടിയ ബന്ദികളായവരുടെ മൃതദേഹങ്ങളുടെ എണ്ണം എട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: