Kerala

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

ഇന്നലെ രാത്രിയിലാണ് തിരുവനന്തപുരം തമ്പാനൂരില്‍ വെച്ച് എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ 50 ഓളം വരുന്ന പാര്‍ട്ടി ഗുണ്ടകള്‍ പൊലീസിന് മുന്നില്‍ വെച്ച് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടത്

Published by

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എ ബി വി പി. സംസ്ഥാനത്തുടനീളം എ ബി വി പി സമരങ്ങള്‍ക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് സമരം. പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവയ്‌ക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ശ്രമിക്കുന്നതെന്ന് സംഘടന ആരോപിച്ചു.

ഇതിന് ഉദാഹരമാണ് ശനിയാഴ്ച രാത്രിയില്‍ തമ്പാനൂരില്‍ എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വര പ്രസാദിന് നേരെ ഉണ്ടായ അക്രമണം. അന്‍പതോളം വരുന്ന പാര്‍ട്ടി ഗുണ്ടകള്‍ പൊലീസിന് മുന്നില്‍ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ചുവിട്ടത്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എന്തടിസ്ഥാനത്തിലാണ് സമരത്തെക്കുറിച്ച് അറിയില്ലായെന്ന് പറഞ്ഞത്. സമരത്തെ കുറിച്ച് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും എബിവിപി സഹ സംഘടന സെക്രട്ടറിഎന്‍ ടി സി ശ്രീഹരി പറഞ്ഞു.കേരളത്തിലെ സാധാരണക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങള്‍ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ”പി. എം. ശ്രീ” യില്‍ ഒപ്പ് വയ്‌ക്കും വരെ എബിവിപി സമരം തുടരും.

കരിങ്കൊടി കണ്ടപ്പോള്‍ ശിവന്‍കുട്ടിയുടെ മനസില്‍ പഴയ എസ്എഫ്‌ഐ ക്രിമിനല്‍ ഉണര്‍ന്നു. ഇന്നലെ രാത്രിയിലാണ് തിരുവനന്തപുരം തമ്പാനൂരില്‍ വെച്ച് എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ 50 ഓളം വരുന്ന പാര്‍ട്ടി ഗുണ്ടകള്‍ പൊലീസിന് മുന്നില്‍ വെച്ച് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by