Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തനിയാവര്‍ത്തനമില്ലാതെ…… ലോഹിതദാസ് ഓര്‍മ്മയായിട്ട് 16 വര്‍ഷം

കെ. വിജയന്‍ മേനോന്‍ by കെ. വിജയന്‍ മേനോന്‍
Jun 22, 2025, 01:13 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കലയുടെ കമലദളം തീര്‍ത്ത് തനിയാവര്‍ത്തനമില്ലാതെ രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന് 54-ാം വയസ്സില്‍ പൊലിഞ്ഞ കഥയുടെ രാജകുമാരന്‍ ലോഹിതദാസിന്റെ വേര്‍പ്പാടിന് ജൂണ്‍ 29 ന് 16-വര്‍ഷം.

1955 മേയ് 10 ന് തൃശൂര്‍ ചാലക്കുടിയ്‌ക്കടുത്ത് മുരിങ്ങൂരില്‍, അമ്പഴത്തുപറമ്പില്‍ വീട്ടില്‍ കരുണാകരന്റെയും, മായിയമ്മയുടെയും മകനായി ജനിച്ച ഇദ്ദേഹം, ഒരുപാട് ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയെഴുതി മലയാള സിനിമയ്‌ക്ക് തിലകക്കുറി ചാര്‍ത്തി. 2009 ജൂണ്‍ 29 നാണ് തന്റെ പണിപ്പുര കൊട്ടിയടച്ച് അനന്തതയിലേക്ക് അദ്ദേഹം പറന്നകന്നത്. ജീവിതഗന്ധിയും, തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ പേനയില്‍ വാത്സല്യം നിറച്ച് മലയാള ചലചിത്രങ്ങള്‍ക്ക് ജാതകമെഴുതി ലോഹിതദാസ്. 1987 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘തനിയാവര്‍ത്തനം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് ലോഹിതദാസ് മലയാള സിനിമാരംഗത്ത് ചുവടുറപ്പിക്കുന്നത്.

പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന്‍ മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്‍കിയ ലോഹിയുടെ തിരക്കഥ, മലയാള ചലച്ചിത്ര ലോകത്ത് പുതിയൊരു അനുഭവമായിരുന്നു. അതോടെ സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍നിന്ന് നാടകീയത ലവലേശമില്ലാത്ത ഒട്ടേറെ മലയാള ചലച്ചിത്രങ്ങള്‍ ജന്മമെടുത്തു. കലയില്‍ തേനും, വയമ്പും ചേര്‍ത്ത് മലയാള സിനിമയില്‍ അദ്ദേഹം നിറഞ്ഞുനിന്നു. തുടര്‍ന്ന് രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്രവേദിയെ ധന്യമാക്കിക്കൊണ്ട് കുടുംബപുരാണവും, വീണ്ടും ചില വീട്ടുകാര്യങ്ങളും പറഞ്ഞ ലോഹിതദാസ് നിരവധി ഹിറ്റുകള്‍ക്ക് ജാതകമെഴുതി. പത്മരാജനും, ഭരതനും, എം.ടിയ്‌ക്കും ശേഷം മലയാള ചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത ലോഹി, കഥകള്‍ക്ക് ആധാരമായി ജീവിതാനുഭവങ്ങളെ കൂട്ടുപിടിച്ച് ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചു.

കലാമൂല്യത്തിന് പ്രാധാന്യം നല്‍കി വ്യവസായ സിനിമയുടെ അമരത്ത് ചെങ്കോലേന്തി കിരീടംവെച്ച രാജകുമാരനായ ലോഹിതദാസ്, മലയാളികളുടെ മനസിന്റെ മണിച്ചെപ്പില്‍ മണിമുത്തായി നിറഞ്ഞുനിന്നു. വിചാരം, എഴുത്തുപുറങ്ങള്‍, കിരീടം, ദശരഥം, മൃഗയ, ഹിസ് ഹൈനസ് അബ്ദുള്ള, സസ്‌നേഹം, ഭാരതം, അമരം, ആധാരം, കമലദളം, വാത്സല്യം, വെങ്കലം, പാഥേയം, ചെങ്കോല്‍, ചകോരം, തൂവല്‍ കൊട്ടാരം, സല്ലാപം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നിങ്ങനെ 24 വര്‍ഷത്തെ കരിയറില്‍ 35 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി.

1997 ല്‍ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെ സംവിധായകനായി. കാരുണ്യം, കന്മദം, ജോക്കര്‍, കസ്തൂരിമാന്‍ എന്നീ സിനിമകള്‍് കഥയെഴുതി സംവിധാനം ചെയ്തു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍, അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡും, ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും, മികച്ച തിരക്കഥയ്‌ക്കുള്ള 14 കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും നേടി. ‘തനിയാവര്‍ത്തനം’ ഇന്ത്യന്‍ സിനിമാ ലോകത്തുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഓര്‍മചെപ്പില്‍ സൂക്ഷിക്കാന്‍ വെങ്കലത്തില്‍ തീര്‍ത്ത മനോഹര ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചായിരുന്നു ലോഹിതദാസിന്റെ മടക്കം.

വിചാരണ കൂടാതെ മുക്തി തേടിയ വിജയങ്ങളുടെ ആ സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്ടിലേക്ക് പാഥേയവും കയ്യിലേന്തിയാണ് തിരിച്ചുവരവില്ലാത്ത വിധം യാത്രയായത്. ഭൂതക്കണ്ണാടിയില്‍ തുടങ്ങി നിവേദ്യം ഉള്‍പ്പടെ 12 ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം, ചെറുതാണെങ്കിലും ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍,’ ഉദയനാണ് താരം’ എന്നീ സിനിമകളിലും വേഷമിട്ടു.

സിന്ധുവാണ് ലോഹിതദാസിന്റെ ഭാര്യ. ഹരികൃഷ്ണന്‍, വിജയശങ്കര്‍ എന്നിവരാണ് മക്കള്‍.

Tags: Malayalam Movie DirectorLohithadas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സത്യന്‍ അന്തിക്കാട്: ഇങ്ങനെയും ഒരു സംവിധായകന്‍

Entertainment

ഐ.വി. ശശി: സിനിമകളെ ആഘോഷമാക്കിയ സംവിധായകന്‍

Kerala

സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി പീഡനം; സഹസംവിധായികയുടെ പരാതിയില്‍ സംവിധായകനെതിരെ കേസ്

Varadyam

ലോഹിതദാസ്: മനുഷ്യപ്പറ്റിന്റെ ദൃശ്യനിര്‍മിതികള്‍

Kerala

ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് ശതാഭിഷേകം

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ സൈനിക താവളങ്ങൾ പൂട്ടാൻ വേണ്ടി ഗൾഫിൽ സമരം നടത്തിക്കൂടെ കോയമാരെ ; അല്ലെങ്കിൽ ഖമെയിനിയ്‌ക്കൊപ്പം ഇസ്രായേലിന് എതിരെ യുദ്ധം ചെയ്തൂടെ

‘ നന്ദി മോദിജി , ഇറാനിൽ ഞങ്ങൾക്ക് ഭക്ഷണവും , താമസിക്കാൻ സുരക്ഷിതമായ ഇടവും ഒരുക്കിയത് മോദി സർക്കാരാണ് ‘ ; നന്ദി പറഞ്ഞ് മുസ്ലീം ദമ്പതികൾ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാല്‍ മോഷണം: ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍

37 മണിക്കൂർ നിർത്താതെയുള്ള യാത്ര ; റഡാറുകൾക്ക് പോലും കണ്ടെത്താനായില്ല ; ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് B-2 ബോംബർ യാത്ര പൂർത്തിയാക്കിയത് ഇങ്ങനെ

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി യുവാവ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായി, സംഭവം കല്ലമ്പലത്ത്

രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി തട്ടിയ സംഭവത്തില്‍ 2 തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍

എന്‍.എസ്.എസ് പരിപാടിയില്‍ ഭാരതാംബ വിവാദം, ഭാരതാംബയുടെ ചിത്രം അനുവദിക്കില്ലെന്ന് ഇടതുപക്ഷ പഞ്ചായത്ത് അംഗം, പരിപാടി നിര്‍ത്തിവയ്‌പ്പിച്ച് പൊലീസ്

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies