തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രമായി സുരേഷ് കാലടി
ഈ വര്‍ഷം മികച്ച സംസ്‌കൃത സിനിമയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘ഏകാകി’ എന്ന ചിത്രത്തിന് പ്രത്യേകതകള്‍ പലതുണ്ട്.
സംവിധായകന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പ്രസാദ് പാറപ്പുറമാണ്. കാക്കിക്കുള്ളിലെ ഈ കലാകാരന്റെ സംസ്‌കൃത ഭാഷയോടുള്ള പ്രിയവും, അത് സംരക്ഷിക്കണം എന്ന ചിന്തയുമാണ് അദ്ദേഹത്തെ ചലച്ചിത്ര സംവിധായകനാക്കിയത്. ആദ്യത്തെ ഏകാംഗ ചലച്ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത.
സിനിമ എന്ന ആഗ്രഹത്തോടൊപ്പം അതു സംസ്‌കൃതത്തില്‍ തന്നെയായിരിക്കണം എന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രസാദ് പാറപ്പുറത്തിന്റെ ഈ ആഗ്രഹത്തോടൊപ്പം നില്‍ക്കാന്‍ ഓസ്‌ട്രേലിയയിലെ ഫാ. ജോണ്‍ പുതുവയും, അദ്ധ്യാപകനായ അയ്യമ്പുഴ ഹരികുമാറും ഉണ്ടായിരുന്നു.
ഈ സിനിമ പറയുന്നത് തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ്.
കലയോടുള്ള പ്രേമംകൊണ്ട് പ്രതിസന്ധിയിലായി ആത്മഹത്യയിലേക്ക് എത്തുന്ന ഇദ്ദേഹം ആദി ശങ്കര ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് അതില്‍ നിന്നു പിന്തിരിയുന്നതാണ് കഥയുടെ രത്‌നച്ചുരുക്കം. ശ്രീശങ്കരാചാര്യരുടെ ദര്‍ശനങ്ങളിലൂടെ ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല എന്ന വലിയൊരു സന്ദേശമാണ് ഈ ചിത്രം സമൂഹത്തിന് നല്‍കുന്നത്.
നാടകകൃത്തായ സുരേഷ് കാലടിയാണ് തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംസ്‌കൃത സദസുകളിലും തിരഞ്ഞെടുത്ത മറ്റു വേദികളിലും പ്രദര്‍ശിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആഗസ്ത് മാസത്തോടെ അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്നു പ്രസാദ് പാറപ്പുറം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക