India

പഹൽഗാം ഭീകരർക്ക് അഭയം നൽകിയ കാശ്മീരികളായ രണ്ട് പേർ പിടിയിൽ, മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെ തിരിച്ചറിഞ്ഞു

Published by

പഹൽഗാം ഭീകരാക്രമണം നടത്തിയ അക്രമികൾക്ക് അഭയവും ലോജിസ്റ്റിക്കൽ പിന്തുണയും നൽകിയ രണ്ട് കാശ്മീരികളെ എൻഐഎ അറസ്റ്റ് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) വലിയ വിജയം നേടിയതായി ഭീകരവിരുദ്ധ ഏജൻസി ഞായറാഴ്ച അറിയിച്ചു. പർവൈസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നീ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്.

ഏപ്രിൽ 22 ന് 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ട ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് തീവ്രവാദികളുടെ പേരുകളും ഇവർ വെളിപ്പെടുത്തി. ‘പഹൽഗാം ഭീകരാക്രമണ കേസിൽ ഒരു പ്രധാന വഴിത്തിരിവിൽ, 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ മരണത്തിനും 16 പേർക്ക് ഗുരുതരമായി പരിക്കേൽപ്പിക്കലിനും കാരണമായ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ തീവ്രവാദികൾക്ക് അഭയം നൽകിയതിന് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അറസ്റ്റ് ചെയ്തു,’- എൻ‌ഐ‌എ പ്രസ്താവനയിൽ പറഞ്ഞു.

പഹൽഗാമിലെ ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാമിലെ ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തർ എന്നീ രണ്ട് പേർ ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ആയുധധാരികളായ ഭീകരരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിഎന്നും എൻഐഎ പറഞ്ഞു.ആക്രമണത്തിൽ പങ്കെടുത്തവർ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് എൻഐഎ കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by