ഇസ്രയേല്‍ വധിച്ച ഹമാസ് നേതാവ് യെഹ്യാ സിന്‍വാര്‍, ഹെസ്ബുള്ള നേതാവ് സയ്യദ് ഹസ്സന്‍ നസറുള്ള, ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെ, എവിടെയോ ഒളിവില്‍ കഴിയുന്ന ഇറാന്‍ നെതാവ് ആയത്തൊള്ള ഖമേനി (ഇടത്ത് നിന്നും വലത്തോട്ട്)
ടെഹ് റാന്‍ : എന്തായാലും ഇറാനെതിരായ യുദ്ധം ജയിക്കുന്നതോടെ ബെഞ്ചമിന്‍ നെതന്യാഹു എന്ന അതിശക്തനായ ഭരണാധികാരി ഇസ്രയില്‍ തന്റെ ആധിപത്യം കൂടുതലായി ഉറപ്പിക്കും. 2026 ഒക്ടോബര്‍ 27ന് നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയാണ് ബെഞ്ചമിന്‍ നെതന്യാഹു ഇത്രയും സുദീര്‍ഘമായ യുദ്ധം ചെയ്തതെന്ന് ശത്രുക്കള്‍ ആരോപിക്കുമ്പോഴും അസാധ്യമായ ഒരു ദൗത്യമാണ് ബെഞ്ചമിന്‍ നെതന്യാഹു പൂര്‍ത്തിയാക്കിയത്.
ഹമാസ് നേതാക്കളെ വധിച്ചാണ് ഇസ്രയേല്‍ പശ്ചിമേഷ്യയിലെ ഭീകരതയുടെ അച്ചുതണ്ട് തകര്‍ക്കാന്‍ ആരംഭിച്ചത്. ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഇസ്രയേലികളെ ബന്ദികളാക്കുകയും വെടിവെച്ച് കൊല്ലുകയും ചെയ്ത ആക്രമണം ആസൂത്രണം ചെയ്ത ഹമാസ് നേതാക്കളായ യെഹ്യാ സിന്‍വാര്‍, ഇസ്മയില്‍ ഹനിയെ എന്നിവരെ ഇസ്രയേല്‍ ആദ്യം വധിച്ചു. പിന്നീട് ലെബനനിലെ ഹെസ്ബുള്ള എന്ന ഭീകരസംഘടനയെ തകര്‍ത്തു. ഹെസ്ബുള്ള നേതാവായ സയ്യദ് ഹസ്സന്‍ നസറുള്ളയെയും വധിച്ചു.
അതിന് ശേഷം യെമനിലെ ഹൂതികളെയും ഇസ്രയേല്‍ ലക്ഷ്യമാക്കിയിരുന്നു. ഇനി ഹമാസ്, ഹെസ്ബുള്ള, ഹൂതി എന്നീ ഭീകരസംഘടനകള്‍ ഉള്‍പ്പെട്ട ഭീകരതയുടെ അച്ചുതണ്ടിന്റെ നട്ടുനനച്ച് വളര‍്ത്തിയ ഇറാന്‍ നേതാവ് ആയത്തൊള്ള ഖമേനിയെയും വധിച്ച് ലക്ഷ്യം പൂര്‍ത്തിയാക്കും എന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. ചുറ്റുപാടുമുള്ള മുസ്ലിം രാഷ്‌ട്രങ്ങളില്‍ ഭീകരസംഘടനകളെ സൃഷ്ടിച്ച് കഴിഞ്ഞ 49 വര്‍ഷമായി വിലപേശല്‍ നടത്തുകയായിരുന്ന ആയത്തൊള്ള ഖമേനി എന്ന ഭീകരതയുടെ ദല്ലാള്‍ വൈകാതെ ഇറാന്‍ ഭരണത്തില്‍ നിന്നും താഴെ പതിക്കും എന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക