Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോലീസ് മേധാവിയാകാന്‍ ഐപിഎസ് തലപ്പത്ത് നെട്ടോട്ടം

Janmabhumi Online by Janmabhumi Online
Jun 22, 2025, 08:34 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഡിജിപി ഡോ. എസ്. ധര്‍വേഷ് സാഹിബ് 30ന് വിരമിക്കുമ്പോള്‍ പോലീസ് മേധാവി സ്ഥാനത്തേക്ക് എത്താന്‍ മുതിര്‍ന്ന ഐപിഎസുകാരുടെ നെട്ടോട്ടം. ഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) റവാഡ ചന്ദ്രശേഖര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, സര്‍വീസില്‍ മുപ്പതു വര്‍ഷം തികച്ച എഡിജിപി എം. ആര്‍. അജിത്കുമാര്‍, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവിയായ സുരേഷ് രാജ് പുരോഹിത് എന്നിവരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ്‌സിക്ക് കൈമാറിയിരിക്കുന്നത്.

ഇതില്‍ സീനിയോരിറ്റി മാനദണ്ഡത്തില്‍ നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ ചുരുക്കപട്ടിക കേന്ദ്രസര്‍ക്കാര്‍ നല്‍കാനാണ് സാധ്യത. എന്നാല്‍ ഇതില്‍ ഒരാളെ ഒഴിവാക്കിയാല്‍ മനോജ് എബ്രഹാമിന് ചുരുക്കപ്പട്ടികയില്‍ ഇടം ലഭിക്കും. ഇതിനിടെ സംസ്ഥാനത്തെ ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ യോഗേഷ് ഗുപ്ത കേന്ദ്ര നിയമനത്തിനായി വിജിലന്‍സിന്റെ സ്ഥിതി വിവര റിപ്പോര്‍ട്ടിന് അപേക്ഷിച്ചെങ്കിലും ഇതുവരെയും നല്‍കിയിട്ടില്ല. ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ടെങ്കിലും തീരുമാനമെടുത്തിട്ടില്ല. റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് യോഗേഷ് ഗുപ്ത. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരായ പുനര്‍ജനി കേസില്‍ കഴമ്പില്ലെന്നുകണ്ട് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്ത ശിപാര്‍ശ ചെയ്തിരുന്നു. കേസെടുത്തേ പറ്റൂവെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങിയില്ല. യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞുപോകട്ടെയെന്നാണ് സര്‍ക്കാരിന്റെ താത്പര്യം.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. പോലീസ് മേധാവി സ്ഥാനം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരുവിഭാഗം ഐപിഎസ്ഉദ്യോഗസ്ഥര്‍ റവാഡയെ പിന്തുണയ്‌ക്കുന്നുമുണ്ട്. പക്ഷേ, കൂത്തുപറമ്പ് വെടിവയ്‌പ്പ് കേസില്‍ അന്നത്തെ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ റവാഡ മൊഴി നല്‍കിയതില്‍ സര്‍ക്കാരിന് നീരസമുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ മേധാവിയായി എത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആഗ്രഹം. ഇതിനുള്ള നീക്കവും ശക്തമാണ്.

എഡിജിപി ആയതിനാല്‍ എം.ആര്‍. അജിത്കുമാറിനെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അജിത്കുമാറിന് 30 വര്‍ഷത്തെ സര്‍വീസ് ഉണ്ടെന്നും അത് പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടിയും ഇതിനിടെ നല്‍കിയിട്ടുണ്ട്. ധര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ എം.ആര്‍. അജിത്കുമാറിന് ഡിജിപി പദവി ലഭിക്കേണ്ടതാണ്. എന്നാല്‍ റവാഡ മടങ്ങിയെത്തുന്നതോടെ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം 2026ലേ നടക്കൂ. അതിനാല്‍ റവാഡയുടെ ഡെപ്യൂട്ടേഷന്‍ തുടരട്ടെ എന്ന നിലപാടും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന. യുപിഎസ്‌സി യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകും പോലീസ് മേധാവി ധര്‍വേഷ് സാഹിബുമാണ് പങ്കെടുക്കുന്നത്.

Tags: IPS officershead of Kerala Police
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടിയുടെ പരാതിയില്‍ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

India

ബംഗാൾ രാജ്ഭവനെ അപകീർത്തിപ്പെടുത്താൻ മുൻകൈയെടുത്ത രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രത്തിന്റെ അച്ചടക്ക നടപടി

പുതിയ വാര്‍ത്തകള്‍

വിശ്വവിഖ്യാതമായ മൂക്ക്

വായന: ശൂര്‍പ്പണഖയുടെ ജീവിതക്കാഴ്ചകള്‍

ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ട അല്ല മന്ത്രിയാണ്, കോൺഗ്രസുകാരോട് എടുക്കുന്ന സിപിഎം രക്ഷാപ്രവർത്തനം എബിവിപിയോട് വേണ്ട.- കെ സുരേന്ദ്രൻ

ആണവ പദ്ധതി ഞങ്ങളുടെ ‘ദേശീയ വ്യവസായം’ ; നിർത്താൻ ഉദ്ദേശിക്കുന്നില്ല : ഞങ്ങളുടെ ആണവ വികസനത്തെ എല്ലാവരും പിന്തുണയ്‌ക്കണം : ഇറാൻ

പഹൽഗാം ഭീകരർക്ക് അഭയം നൽകിയ കാശ്മീരികളായ രണ്ട് പേർ പിടിയിൽ, മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെ തിരിച്ചറിഞ്ഞു

സി. ശിവദാസ്: ഇരുളിനോട് പൊരുതി ജയിച്ചവരില്‍ ഒരാള്‍

ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ നേരിട്ട് ഇടപെട്ട അമേരിക്കയെ അപലപിച്ച് എം എ ബേബി

അടുത്ത മത്സരം ചൊവ്വാഴ്‌ച്ച ഒസ്ട്രാവയില്‍: നീരജ് ചോപ്ര

ഞാറ്റുവേല തുടങ്ങി; കാർഷിക കേരളത്തിലേക്ക് കാലം…

യുഎസ് ആക്രമണത്തിൽ ഇറാന്റെ രോഷം ആളിക്കത്തുന്നു ; ഇസ്രായേലിനെതിരെ ദ്രുത മിസൈൽ ആക്രമണങ്ങൾ നടത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies