ന്യൂദല്‍ഹി: ഇറാനില്‍ നിന്ന് 310 ഇന്ത്യക്കാരുമായി 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ വിമാനവും ന്യൂദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി. ഇതോടെ ആകെ 827 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.
ഓപ്പറേഷന്‍ സിന്ധുവിന് കീഴില്‍ രാവിലെ, കശ്മീര്‍ സ്വദേശികളായ 256 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചതിന് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാരത സര്‍ക്കാരിന് നന്ദി പറഞ്ഞു .
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വഷളാകുന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് എല്ലാ ഇന്ത്യന്‍പൗരന്മാരെയും ഒഴിപ്പിക്കുകയാണെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ മിഷന്‍ അറിയിച്ചു.
ഒഴിപ്പിക്കലിന് സഹായകമായി ഇറാന്‍ വ്യോമാതിര്‍ത്തി തുറന്നുകൊടുത്തിരുന്നു.
അഷ്ഗാബത്തില്‍ നിന്നുള്ള ഒരുവിമാനം കൂടി ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: