തിരുവനന്തപുരം: രാജ്ഭവനില്‍ നിന്ന് ഭാരതാംബയുടെ ചിത്രംമാറ്റില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിലപാട് കടുപ്പിച്ചതിനു പിന്നാലെ ഗവര്‍ണര്‍മാരുടെ പദവികളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി സര്‍ക്കാര്‍. ഇതിലേക്കായി പാഠപുസ്തങ്ങളില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പത്താം ക്ലാസിലെ പാഠപുസ്തകത്തിലാണ് തിടുക്കത്തില്‍ മാറ്റംവരുത്തുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ചത് സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചതിനെതിരെ ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ച് ചില ചോദ്യങ്ങള്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സുപ്രീംകോടതിയോട് ചോദിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇതുവരെയും മറുപടി നല്‍കിയിട്ടുമില്ല. ഇതിനിടയിലാണ് മന്ത്രിയുടെ ഭരണഘടന പഠിപ്പിക്കല്‍.
കഴിഞ്ഞദിവസം ദേശീയഗാനത്തെ അവഹേളിച്ചതിനെ തുടര്‍ന്ന് രൂക്ഷവിമര്‍ശനം നേരിട്ടതിനെ തുടര്‍ന്നാണ് മന്ത്രി സിലബസ് പരിഷ്‌കരണവുമായി രംഗത്തുവന്നത്. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.
11, 12 ക്ലാസുകളിലെ പാഠപുസ്തകവും പുതുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏതെല്ലാം ഭാഗത്ത് ഉള്‍പ്പെടുത്താന്‍ സാധിക്കുമോ ആ ഭാഗത്തൊക്കെ തന്നെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങളെ സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തുമെന്നാണ് മന്ത്രി പറയുന്നത്.
ഇതിനിടെ രാജ്ഭവനില്‍ മന്ത്രി ശിവന്‍കുട്ടി കാട്ടിയ പ്രോട്ടോക്കോള്‍ ലംഘനത്തെയും ദേശീയഗാനത്തെ അപമാനിച്ചതിനെയും അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി.
ശിവന്‍കുട്ടിയുടെ സമീപനം ശരിയായ ദിശയിലുള്ളതും മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്നും മന്ത്രി പി.പ്രസാദിന്റേത് അഭിനന്ദനാര്‍ഹമായ നടപടിയെന്നുമാണ് ഗോവിന്ദന്‍ പറഞ്ഞത്. മന്ത്രി ഭരണഘടനാപരമായ രീതി ലംഘിച്ചു എന്നാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക