തൃശൂര്‍: പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി യുവാവിനെ വനംവകുപ്പ് 39 ദിവസം തടവില്‍ പാര്‍പ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ചാലക്കുടി ഡിഎഫ്ഒ 15 ദിവസത്തിനകം അന്വേഷിച്ചു വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ വി. ഗീത ആവശ്യപ്പെട്ടു.
മ്ലാവിറച്ചി വിറ്റെന്ന പേരില്‍ ചാലക്കുടി സ്വശേദി സുജേഷ് കണ്ണനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. മ്ലാവിറച്ചിയെന്ന പേരിലായിരുന്നു അറസ്‌റ്റെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ പോത്തിറച്ചിയാണെന്നു കണ്ടെത്തിയതോടെയാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി സ്വീകരിച്ചത്. താന്‍ മറ്റൊരാള്‍ക്കു നല്‍കിയെന്നു പറയപ്പെടുന്ന ഇറച്ചി പോത്തിന്റേതെന്നു തെളിഞ്ഞെന്നു സുജേഷ് പറഞ്ഞു.
ഇരിങ്ങാലക്കുട സബ്ജയിലിലാണു സുജേഷിനെ പാര്‍പ്പിച്ചത്. ജയില്‍ജീവിതം തൊഴിലും ജീവിതവും നശിപ്പിച്ചു. ഹൈക്കോടതിയില്‍നിന്നാണു ജാമ്യം കിട്ടിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഒന്നിനാണു വനംവകുപ്പ് സുജേഷിനെ അറസ്റ്റ് ചെയ്തത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ നടപടികളിലേക്കു കടക്കുമെന്നു കമ്മീഷന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: