വാഷിങ്ടണ്‍: നോര്‍ത്ത് അമേരിക്കയിലെ ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്വതാരോഹകന് ഷെയ്ഖ് ഹസന് ഖാനെ കണ്ടെത്തി, സുരക്ഷിതനെന്ന് അധികൃതര്‍. ഓപ്പറേഷന് സിന്ദൂറിന് നേതൃത്വം നല്കിയ സൈന്യത്തെ അഭിനന്ദിച്ച് ഡെനാലിയില്‍ ഭാരത പതാക നാട്ടുന്നതിനായാണ് ഷെയ്ഖ് ഹസന് പുറപ്പെട്ടത്. തമിഴ്നാട് സ്വദേശിയും ഷെയ്ഖിനൊപ്പമുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇരുവരും ഡെനാലിയില്‍ കുടുങ്ങിയത്. ഇതുസംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം യുഎസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇരുവരേയും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഹസന് ഖാനും സഹയാത്രികനും ക്യാമ്പ് വി-യില്‍ നിന്ന് ബേസ് ക്യാമ്പിലേക്കുള്ള യാത്രയിലാണെന്ന് അലാസ്ക ഗവര്‍ണറുടെ ചീഫ് ഓഫ് സ്റ്റാഫ് ഗാലഗര്‍ ഭാരതത്തെ അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ടു. രണ്ടുപേരും സുരക്ഷിതരാണ്. ഡെനാലി നാഷണല്‍ പാര്‍ക്കിലെ സൗത്ത് ഡിസ്ട്രിക്ട് റേഞ്ചറായ ടക്കര്‍ ചെനോവെത്ത് പര്‍വതാരോഹരുമായി സംസാരിച്ചെന്ന് ഡെനാലിയിലെ ഡെസ്പാച്ചര്‍ കോഡ് ജിഎല്‍ 193 സ്ഥിരീകരിച്ചു. ഹസന് ഖാനും സഹയാത്രികനും തനിയെ തന്നെ തിരിച്ചിറങ്ങുന്നുണ്ട്. റേഞ്ചര്‍മാര്‍ നിരന്തരം അവരുമായി ബന്ധപ്പെടുന്നുണ്ട്. ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പന്തളം സ്വദേശിയായ ഹസന് ഖാന് ജൂണ്‍ നാലിന് വീട്ടില്‍ നിന്ന് യാത്രതിരിച്ച് ദുബായ് വഴി അമേരിക്കയിലേക്ക് പോകുകയായിരുന്നു. അപ്രതീക്ഷിതമായ കൊടുങ്കാറ്റിലകപ്പെട്ടാണ് ഇരുവരും ഡെനാലിയില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഇവര്‍ സാറ്റലൈറ്റ് ഫോണിലൂടെ ഇക്കാര്യം പുറത്തുവിടുകയായിരുന്നു. സന്ദേശം ലഭിച്ച് ഉടന്‍ തന്നെ വിദേശകാര്യമന്ത്രാലയം രക്ഷാപ്രവര്‍ത്തനത്തിനായി ഇടപെടലുകള്‍ നടത്തി.
സമുദ്രനിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലുള്ള ഡെനാലി പര്‍വതത്തില്‍ മുമ്പ് കയറിയിട്ടുള്ള ഹസന് ഖാന് ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവുമുയര്‍ന്ന പര്‍വതങ്ങള്‍ കീഴടക്കിയ ഭാരതീയനെന്ന നേട്ടത്തിനുടമ കൂടിയാണ്. സെക്രട്ടേറിയേറ്റ് ധനകാര്യവകുപ്പില്‍ അസി. സെക്ഷന്‍ ഓഫീസറായ അദ്ദേഹം അവധിയെടുത്താണ് പര്‍വതാരോഹണത്തിനു സമയം കണ്ടെത്തുന്നത്. 2022-ല്‍ എവറസ്റ്റ് കീഴടക്കുന്ന സമയത്ത് ഓക്സിജന്‍ തീര്‍ന്ന അവസ്ഥയും ഗര്‍ത്തങ്ങള്‍ നിറഞ്ഞ മൗണ്ട് ദെനാലി കയറുമ്പോഴുണ്ടായ അപകടകരമായ അവസ്ഥയും തരണംചെയ്ത ആളാണ് ഹസന്‍ഖാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: