വാഷിംഗ്ടൺ ; ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ച് അമേരിക്ക . ഇറാനിയൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നതിനും മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
“നമ്മുടെ ജനങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നതിനാണ്” ഈ നീക്കങ്ങൾ നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി .പെന്റഗൺ കൂടുതൽ യുദ്ധവിമാനങ്ങളും അയച്ചു . ടാങ്കറുകളിൽ ഇന്ധനം നിറച്ചു, തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് യുദ്ധക്കപ്പലുകളും വിന്യസിച്ചു.
“ഇറാന്റെ ആകാശത്തിന്റെ പൂർണമായ നിയന്ത്രണം ഇപ്പോൾ നമുക്കുണ്ട്,” എന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചത് . ഇറാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്നും ഇസ്രായേലിനെ ഭീഷണിപ്പെടുത്തുന്ന ഇറാനിയൻ മിസൈലുകളെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കങ്ങളെന്നും യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.
സമീപ ദിവസങ്ങളിൽ യുഎസ് കൂടുതൽ സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്. മൂന്നാമത്തെ നാവിക ഡിസ്ട്രോയർ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ പ്രവേശിച്ചു, മറ്റൊരു വിമാനവാഹിനിക്കപ്പൽ സംഘം അറേബ്യൻ കടലിലേക്ക് പോകുകയാണെന്നും റിപ്പോർട്ടുണ്ട് . ഇത് ഒരു പ്രതിരോധ നീക്കം മാത്രമാണെന്നും, ഇറാൻ ആക്രമിച്ചാൽ യുഎസിന് തിരിച്ചടി നൽകാനുള്ള കരുത്തുണ്ടെന്നും പെന്റഗൺ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക