India

‘നമ്മുടെ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കാന്‍ ലജ്ജ തോന്നുന്ന ഒരു കാലം വരും’ കേന്ദ്ര മന്ത്രി അമിത് ഷാ

പകുതി വെന്ത വിദേശ ഭാഷകളിലൂടെ സമ്പൂര്‍ണ്ണ ഇന്ത്യ എന്ന ആശയം സങ്കല്‍പ്പിക്കാന്‍ കഴിയില്ല.

Published by

ന്യൂഡല്‍ഹി: ‘നമ്മുടെ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കാന്‍ ലജ്ജ തോന്നുന്ന ഒരു കാലം വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല. ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും മാതൃഭാഷകളില്‍ അഭിമാനത്തോടെ ലോകത്തെ അഭിമുഖീകരിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ദൃഢനിശ്ചയമുള്ളവര്‍ക്ക് മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂ. ‘നമ്മുടെ രാജ്യം, നമ്മുടെ സംസ്‌കാരം, ചരിത്രം, നമ്മുടെ മതം എന്നിവ മനസ്സിലാക്കാന്‍ ഒരു വിദേശ ഭാഷയും മതിയാകില്ല. പകുതി വെന്ത വിദേശ ഭാഷകളിലൂടെ സമ്പൂര്‍ണ്ണ ഇന്ത്യ എന്ന ആശയം സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഈ പോരാട്ടം എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ ഇന്ത്യന്‍ സമൂഹം അതില്‍ വിജയിക്കുമെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്.നമ്മുടെ ഭാഷകളില്ലെങ്കില്‍, നമ്മള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരായി തുടരില്ല.’ അദ്‌ദേഹം പറഞ്ഞു.
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അശുതോഷ് അഗ്‌നിഹോത്രി എഴുതിയ ‘മെയിന്‍ ബൂന്ദ് സ്വയം, ഖുദ് സാഗര്‍ ഹൂണ്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച ‘പഞ്ച് പ്രാന്‍’ (അഞ്ച് പ്രതിജ്ഞകള്‍) വിശദീകരിച്ചുകൊണ്ട്, ഈ അഞ്ച് പ്രതിജ്ഞകള്‍ രാജ്യത്തെ 130 കോടി ജനങ്ങളുടെ ദൃഢനിശ്ചയമായി മാറിയിരിക്കുന്നുവെന്ന് ഷാ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക