ന്യൂദല്‍ഹി: വീണ്ടും ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. 1979 വീണ്ടും തിരിച്ചുവരുമെന്നും ഇന്ത്യയുടെ ജീവിതസംവിധാനങ്ങള്‍ മുഴുവന്‍ പാകിസ്ഥാന്‍ നിയന്ത്രിക്കുന്ന കാലം തിരിച്ചുവരുമെന്നും അസിം മുനീര്‍ പറഞ്ഞു. പാകിസ്ഥാന്‍ പട്ടാളക്കാര്‍ മുഴുവന്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ അക്ഷമരായി ഇരിക്കുകയാണെന്നായിരുന്നു അസിം മുനീറിന്റെ മറ്റൊരു അവകാശവാദം.
ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തില്‍ വിജയം നേടിയ പാകിസ്ഥാന് വേണ്ടി അസിം മുനീര്‍ നടത്തുന്ന വിജയപ്രഭാഷണം (വിക്ടറി സ്പീച്ച്- Victory Speech) എന്ന രീതിയിലാണ് ഈ പരിപാടി പാകിസ്ഥാന്‍ അമേരിക്കയില്‍ സംഘടിപ്പിച്ചത്. അസിം മുനീര്‍ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളികള്‍ നടത്തുമ്പോഴെല്ലാം പാകിസ്ഥാന്‍ രാഷ്‌ട്രീയനേതാവായ അബ്ദുള്‍ റസാഖ് രാജ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു. അമേരിക്കയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന്‍കാരായിരുന്നു ശ്രോതാക്കള്‍. യുഎസ് പ്രസിഡന്‍റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു അമേരിക്കയിലെ വാഷിംഗ്ടണില്‍ ഉള്ള ഫോര്‍ സ്ക്വയര്‍ ഹോട്ടലില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന്‍കാര്‍ ഈ ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യയ്‌ക്കെതിരെ ഒരു പ്രതികാരം എന്നോണമായിരുന്നു പാകിസ്ഥാന്റെ ഈ പരിപാടി.
പാകിസ്ഥാനില്‍ മോസ്കുകളും സിനിമാ ശാലകളും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കാലം വരുമെന്നും അസിം മുനീര്‍ പറഞ്ഞു. ഇന്ത്യ ചതിയില്‍ നിന്നും നേട്ടമുണ്ടാക്കിയ രാജ്യമാണെന്നും അസിം മുനീര്‍ പറഞ്ഞു.
പാകിസ്ഥാനില്‍ സൈനികനേതൃത്വവും രാഷ്‌ട്രീയ നേതൃത്വവും ഒന്നാകുമെന്നും അത് ഒരു ശരീരവും ആത്മാവുമായി മാറുമെന്നും അസിം മുനീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: