Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോഷണം പോയ വിഗ്രഹം മടങ്ങിയെത്തിയത് മൂന്ന് തവണ ; കള്ളന്മാരെ തറപറ്റിച്ച മൃദംഗശൈലേശ്വരി ; പഴശ്ശിരാജയുടെ പരദേവത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 05:06 pm IST
in Kerala

പരശുരാമനാൽ പ്രതിഷ്ഠ നിർവഹി‌ച്ച ക്ഷേത്രങ്ങളിൽ ഏറെ അപൂർവതകളുള്ള ഒരു ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ മൃദംഗശൈലേശ്വരി.കൈമാറിവന്ന ഐതിഹ്യങ്ങളും കഥകളുമല്ല,നമ്മുടെ ഇടയില്‍ തന്നെ നടന്ന സംഭവങ്ങളാണ് വിശ്വാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഭഗവതി ക്ഷേത്രമായി മാത്രമല്ല, പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമെന്നും കഥകളിയുടെ വന്ദന ശ്ലോകം എഴുതപ്പെട്ട ക്ഷേത്രമെന്നും കലാകാരന്മാരുടെ പ്രിയപ്പെട്ട ഇടമായുമെല്ലാം മൃഗദംശൈലേശ്വരി ക്ഷേത്രം അറിയപ്പെടുന്നു.

അസാധ്യമെന്ന് കരുതുന്ന പലതും പ്രാർഥനയാൽ ദേവി അനുഗ്രഹമായി നൽകിയതിന്റെ കഥകൾ നൂറുകണക്കിനുണ്ട് നാട്ടുകാർക്ക് പറയാൻ. പടയ്‌ക്കൊരുങ്ങും മുമ്പ് അങ്കവീരനായ വീരകേരള വർമ പഴശ്ശി തമ്പുരാൻ ശ്രീ പോർക്കലീ ഭാവത്തിൽ ആരാധിച്ചിരുന്നത് മുഴക്കുന്നിലമ്മയെ.കണ്ണൂർ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തെക്കുറിച്ച് കേരളമാകെ ചർച്ചയായത് ക്ഷേത്രത്തെക്കുറിച്ചും ദേവിയുടെ ശക്തിവിശേഷത്തെക്കുറിച്ചും മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് നടത്തിയ പ്രഭാഷണം വാട്സ് ആപ്പിലൂടെ പ്രചരിച്ചതോടെയാണ്.

കേരളത്തിലെ മറ്റു പോർക്കലി ക്ഷേത്രങ്ങളുടെ ആരൂഢ സ്ഥാനമായിക്കരുതുന്നത് മുഴുക്കുന്നിലെ ഈ ക്ഷേത്രത്തെയാണ്. മൃദംഗശൈലേശ്വരി ദേവി സരസ്വതിയായും ലക്ഷ്മിയായും കാളിയായും ഭിന്നഭാവത്തിൽ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. യുദ്ധത്തിനു പോകുന്നതിനു മുന്നോടിയായി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഗുഹാക്ഷേത്രത്തിൽ വച്ച് രാജാക്കന്മാർ ബലിതർപ്പണം നടത്തിയിരുന്നത്രേ. പോരിൽ കലി തുള്ളുന്ന പോർകാളിയായി ദേവി അനുഗ്രഹവർഷം ചൊരിയുമെന്നാണ് വിശ്വാസം. ആ ക്ഷേത്രം ഇന്നില്ല. ഈ ഗുഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോൾ കാണാനുള്ളത്.

‘പരശുരാമൻ പ്രതിഷ്ഠിച്ച നൂറ്റിയെട്ട് ദുർഗാക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗശൈലേശ്വരിയുടേത്. ദുർഗാരൂപത്തിലാണ് പ്രതിഷ്ഠ. ദേവവാദ്യവും വാദ്യങ്ങളുടെ മാതാവുമായ മൃദംഗം ദേവലോകത്തു നിന്ന് പിറന്നു വീണ ശൈലമാണ് മൃദംഗ ശൈലം. മൃദംഗ രൂപത്തിൽ സ്വയം ഭൂവായി ദേവി ഉയർന്നു വന്നു എന്നും ആ ചൈതന്യത്തെ ആവാഹിച്ചാണ് പരശുരാമൻ പ്രതിഷ്ഠ നടത്തിയതെന്നുമാണ് വിശ്വാസം.‌സംഗീതരൂപിണിയായ ദേവിയുടെ നാദം മുഴക്കിയ കുന്നിന് മുഴങ്ങിയ കുന്ന് എന്നായിരുന്നു ആദ്യത്തെ പേര്. പിന്നെയത് മുഴക്കുന്നായി മാറി. പുല്ലു മേഞ്ഞിരുന്ന ശ്രീകോവിൽ മാത്രമായിരുന്ന ക്ഷേത്രം. തമ്പുരാക്കന്മാരുടെ കാലത്താണ് ഇന്നത്തെ രീതിയിൽ ഓടുമേഞ്ഞ ശ്രീകോവിലും ചുറ്റമ്പലവുമാക്കിയത്. തില്ലങ്കേരിക്കടുത്ത് പനക്കാടു നിന്ന് കുതിരപ്പുറത്ത് കൊണ്ടുവന്ന പ്രത്യേകതരം കല്ല് മിനുക്കിയെടുത്ത് വ്യത്യസ്തമായ ചാന്തുകൊണ്ടു തേച്ചു. സിമന്റ് തൊട്ടിട്ടില്ല. പഞ്ചലോഹത്തിൽ തീർത്ത ഇന്നത്തെ ദേവീപ്രതിഷ്ഠയും ചെമ്പ് പാകിയ ശ്രീകോവിലും നിർമിച്ചു. പ്രതിഷ്ഠയിൽ സ്വർണവും അമൂല്യ വസ്തുക്കളും ഉപയോഗിച്ചിരിക്കുന്നു.

‘‘കോവിലകങ്ങൾ ഇല്ലാതായതോടെ കുറേക്കാലം നാട്ടുകാർ ക്ഷേത്രം ഏറ്റെടുത്തു നടത്തി. പലതവണ പൂട്ടിയിടേണ്ടിയും വന്നു. ആരാധന മുടങ്ങിപ്പോയ അക്കാലത്താണ് മൂന്നു വിഗ്ര ഹമോഷണങ്ങളും നടന്നത്. ആദ്യതവണ വിഗ്രഹം തിരിച്ചു കിട്ടാനായി നാട്ടുകാർ അഖണ്ഡനാമയജ്ഞം നടത്തി. ചിലർ മുടി നീട്ടി വളർത്തി, മറ്റു ചിലർ കഠിനമായ പല വ്രതങ്ങളുമെടുത്തു. നാൽപത്തിരണ്ടാം ദിവസം പാലക്കാടു നിന്ന് വിഗ്രഹത്തെക്കുറിച്ച് വിവരം കിട്ടി. ദിവസങ്ങളോളം പൊലീസ് സ്റ്റേഷനിലും ട്രഷറിയിലും സൂക്ഷിക്കേണ്ടി വന്നു. തെളിവെടുപ്പിനു വേണ്ടി ചെന്നപ്പോൾ കണ്ട കാഴ്ച അവിടെയെല്ലാം ദേവിക്കു വിളക്കു വച്ച് ചന്ദനത്തിരിയും കത്തിച്ച് പൂജിക്കുന്നതാണെന്ന് നാട്ടുകാർ പറയുന്നു.

ഒന്നരക്കോടിയോളം മൂല്യവും മൂന്നടി ഉയരവുമുള്ള പഞ്ചലോഹവിഗ്രഹം ആരു മോഷ്ടിച്ചാലും ഭഗവതി തിരികെ ക്ഷേത്രത്തിലെത്തിക്കുമെന്നാണ് മുഴക്കുന്നുകാരുടെ വിശ്വാസം . കാരണമുണ്ട്. കള്ളന്മാർ മൂന്നു തവണ വിഗ്രഹം മോഷ്ടിച്ചു. മൂന്നു തവണയും മോഷ്ടിച്ച അതേ വേഗത്തിൽ അവർ തന്നെ വിഗ്രഹം തിരികെയെത്തിച്ചു! ആദ്യ തവണ വിഗ്രഹവുമായി കടന്ന കള്ളന് പടിഞ്ഞാറേ നടയിലെത്തിയതോടെ ആകെയൊരു പരിഭ്രമം. വിഗ്രഹത്തിന്റെ ഭാരം കൂടിക്കൊണ്ടേയിരിക്കുന്നു. പോരാത്തതിന് നിയന്ത്രിക്കാനാകാത്ത ശാരീരികാസ്വാസ്ഥ്യങ്ങളും മലമൂത്രശങ്കയും!

എന്തു ചെയ്യണമെന്നറിയാതെ ചിന്തിച്ചു ചിന്തിച്ചു നേരം വെളുത്തു. പിന്നെന്തു ചെയ്യാൻ? വിഗ്രഹം പടി‍ഞ്ഞാറേ നടയിലേക്കുള്ള വഴിയിൽത്തന്നെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. രണ്ടാമത് മോഷ്ടിക്കപ്പെട്ട വിഗ്രഹം പാലക്കാട് റോഡരികിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടത്. ‘മുഴക്കുന്ന് ക്ഷേത്രത്തിലെ വിഗ്രഹമാണിത്, ദയവായി തിരികെ എത്തിക്കണം.’ എന്നൊരു കത്തും! മൂന്നാം തവണ, കൽപറ്റയിലെ ഒരു ലോഡ്ജിൽ നിന്ന് പൊലീസിനു ലഭിച്ച സന്ദേശമനുസരിച്ച് ചെന്നപ്പോൾ അതായിരിക്കുന്നു വിഗ്രഹം, ഒരു പോറൽ പോലുമില്ലാതെ!മറ്റു കേസുകളിൽ അകത്തായപ്പോൾ വിഗ്രഹം മോഷ്ടിച്ച ശേഷമുണ്ടായ അനുഭവം മൂന്നു കള്ളന്മാരും ഒരു പോലെ പൊലീസിനോടു വിവരിച്ചു.

Tags: kannurmridangasileshwari temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.