India

ഛത്തീസ്ഗഢ്-ആന്ധ്ര അതിർത്തിയിൽ മൂന്ന് നക്സലൈറ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു ; കൊല്ലപ്പെട്ടത് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അരുണ, നക്സൽ നേതാവ് ചൽപതിയുടെ ഭാര്യയാണ്. ഈ വർഷം ആദ്യം ചൽപതിക്ക് ജീവൻ നഷ്ടപ്പെടേണ്ടി വന്നു.

Published by
ഉദയ് എന്ന ഗജ്രാല രവി, നക്സലൈറ്റ് ചലപതിയുടെ ഭാര്യ അരുണ

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാറാംരാജു ജില്ലയിലെ രാമ്പച്ചോദവാരം പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാവിലെ സുരക്ഷാ സേന മൂന്ന് നക്സലൈറ്റുകളെ വധിച്ചു. ഗജ്രാല രവി എന്ന ഉദയ് (സിസിഎം), രവി ചൈതന്യ എന്ന അരുണ (എസ്‌സെഡ്‌സിഎം), അഞ്ജു (എസിഎം) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരിൽ നിന്ന് മൂന്ന് എകെ-47 തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായ ഗജാർലയുടെ തലയ്‌ക്ക് 40 ലക്ഷം രൂപയും നക്സൽ നേതാവ് ചൽപതിയുടെ ഭാര്യയായ അരുണയുടെ തലയ്‌ക്ക് 20 ലക്ഷം രൂപയും സുരക്ഷാ സേന പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അരുണ, നക്സൽ നേതാവ് ചൽപതിയുടെ ഭാര്യയാണ്. ഈ വർഷം ആദ്യം ചൽപതിക്ക് ജീവൻ നഷ്ടപ്പെടേണ്ടി വന്നു. നക്സലൈറ്റുകൾക്കിടയിൽ ഗജർല രവി പല പേരുകളിലും അറിയപ്പെട്ടിരുന്നു. ഗണേഷ്, ആനന്ദ് , ഉദയ് എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

അതേ സമയം ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് അല്ലൂരി സീതാറാം ജില്ലയിലെ എസ്പി അമിത് ബർദാർ പറഞ്ഞു. ഇരുവശത്തുനിന്നും ഇടയ്‌ക്കിടെ വെടിവയ്‌പ്പ് നടക്കുന്നുണ്ട്. ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ എണ്ണം വർദ്ധിച്ചേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്.

അതേ സമയം മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്, പ്രദേശത്ത് മറ്റേതെങ്കിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്താൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് രാംപചോദവരിം ഡിഎസ്പി ജിഎസ് പ്രശാന്ത് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക