വാന്‍കൂവര്‍ : കാനഡയില്‍ ജി7 യോഗത്തില്‍ പങ്കെടുക്കാനെത്തിയ മോദിയ്‌ക്കെതിരെ പതിയിരുന്ന് പ്രതിഷേധിക്കാന്‍ ഖലിസ്ഥാനികള്‍ക്ക് ഗൂഢപദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ആല്‍ബെര്‍ട്ടയില്‍ വെച്ച് മോദിയ്‌ക്കെതിരെ പതിയിരുന്ന പ്രതിഷേധിക്കാന്‍ വന്ന ഖലിസ്ഥാനികള്‍ അദ്ദേഹത്തെ അപകടപ്പെടുത്തിയേെന്ന് എന്ന് പറയുന്നു. പക്ഷെ ശ്രമം വിജയിച്ചില്ല.
അതേ സമയം മോദിയ്‌ക്ക് ക്ഷണം നല്‍കിയ കാനഡ പ്രധാനമന്ത്രി കാര്‍ണിയെ പല മാധ്യമപ്രവര്‍ത്തകരും അഭിനന്ദിക്കുകയാണ്. ഇതുവഴി കാനഡയില്‍ പുതിയൊരു അന്തരീക്ഷമാണ് ഉണ്ടാകുന്നതുന്നും വിഘടനവാദികളായ ഖലിസ്ഥാന്‍ വാദികള്‍ ഒറ്റപ്പെടുമെന്നും മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു.
ജി7 യോഗത്തില്‍ പങ്കെടുക്കാന്‍ കാനഡയില്‍ എത്തിയ മോദിയ്‌ക്കെതിരെ പ്രതിഷേധിക്കാനായി ആല്‍ബെര്‍ട്ടയിലെ കനാനസ്കിയില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ പതിയിരുന്നതായി പറയുന്നു. ഇത് പ്രതിഷേധിക്കാനാണോ അതോ ആക്രമിക്കാനോ എന്ന ചോദ്യവും ഉയരുന്നു. നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി കാനഡയില്‍ ഉള്ളത്. ഇവിടെ കാനഡ പ്രധാനമന്ത്രി, ഉക്രൈന്‍, ജര്‍മ്മനി, ഇറ്റലി ഭരണാധികാരികള്‍ എന്നിവരെ മോദി കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: