Kerala

ദേശീയപാത 66 തകര്‍ന്ന സംഭവം: നിര്‍മാണ കമ്പനിക്ക് ടെണ്ടറുകളില്‍ പങ്കെടുക്കുന്നതിന് വിലക്ക്, 9 കോടി പിഴ

ദേശീയപാത 66ല്‍ ചെങ്കള മുതല്‍ നീലേശ്വരം വരെയുള്ള സെക്ഷനില്‍ ഉള്‍പ്പെടുന്ന ചെര്‍ക്കളയില്‍ റോഡിന്റെ സുരക്ഷാ ഭിത്തി തകര്‍ന്നതടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി

Published by

ന്യൂദല്‍ഹി: കാസര്‍കോട് ചെര്‍ക്കളയില്‍ ദേശീയപാത 66 തകര്‍ന്നതിനെ തുടര്‍ന്ന് നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനിയെ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി. മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും അടയ്‌ക്കണം.

ഭാവിയിലുള്ള നിര്‍മാണ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് മേഘ എഞ്ചിനീയറിംഗിനെ വിലക്കിയത്. ദേശീയപാത 66ല്‍ ചെങ്കള മുതല്‍ നീലേശ്വരം വരെയുള്ള സെക്ഷനില്‍ ഉള്‍പ്പെടുന്ന ചെര്‍ക്കളയില്‍ റോഡിന്റെ സുരക്ഷാ ഭിത്തി തകര്‍ന്നതടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി.

അശാസ്ത്രീയ ഡിസൈന്‍, ഡ്രെയ്‌നേജ് സംവിധാനത്തിലെ അപാകത, സംരക്ഷണ ഭിത്തി നിര്‍മാണത്തിലെ അപാകത തുടങ്ങിയ കാര്യങ്ങള്‍ മൂലമാണ് പാത തകര്‍ന്നതെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. വീഴ്ച വരുത്തിയതിന് ഒമ്പതു കോടി രൂപ പിഴയടക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് ദേശീയപാത അതോറിറ്റി നല്‍കി. ദേശീയപാതയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി ചെര്‍ക്കള സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശം നല്‍കുമെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by